+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിഹാറിലേക്ക് മൃതദേഹവുമായിപോയ ആംബുലന്‍സിന് നേരെ വെടിവയ്പ്

കോഴിക്കോട്: കോഴിക്കോട്ടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായിപോയ ആംബുലന്‍സിന് നേരെ വെടിവയ്പ്. ആംബുലന്‍സിന്‍റെ മുൻവശത്തെ ഗ്ലാസ് തകർന്നു. എയര്‍ഗണ്‍ ഉപയോഗിച്
ബിഹാറിലേക്ക് മൃതദേഹവുമായിപോയ ആംബുലന്‍സിന് നേരെ വെടിവയ്പ്
കോഴിക്കോട്: കോഴിക്കോട്ടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായിപോയ ആംബുലന്‍സിന് നേരെ വെടിവയ്പ്. ആംബുലന്‍സിന്‍റെ മുൻവശത്തെ ഗ്ലാസ് തകർന്നു. എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചതെന്ന് സംശയിക്കുന്നതായി കോഴിക്കോട് സ്വദേശിയായ ഡ്രൈവര്‍ ഫഹദ് പറയുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

മധ്യപ്രദേശിലെ ജബല്‍പൂര്‍- റീവ ദേശീയപാതയിലാണ് സംഭവം. കോഴിക്കോട്ടുവച്ച് ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹവുമായി സ്വദേശത്തേയ്ക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ദേശീയ പാതയില്‍ ഇടതുവശത്ത് നിന്നാണ് ആക്രമണം ഉണ്ടായതെന്ന് ഫഹദ് പറയുന്നു.

ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല. വിജനമായ സ്ഥലത്തായിരുന്നു ആക്രമണം. ആംബുലന്‍സില്‍ ഫഹദിനെ കൂടാതെ മറ്റൊരു മലയാളി കൂടി ഡ്രൈവറായി ഉണ്ട്. രണ്ടു ബിഹാര്‍ സ്വദേശികള്‍ കൂടി വാഹനത്തിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് ആംബുലന്‍സ് പുറപ്പെട്ടത്.
More in Latest News :