എറണാകുളം: പ്രഫഷണൽ കോൺഗ്രസ് കൊച്ചിയിൽ സംഘടിപ്പിക്കുന്ന കോൺക്ലേവിൽ നിന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പിന്മാറി. കോൺക്ലേവിന്റെ ഉദ്ഘാടന വേദിയിലെ ശശി തരൂരിന്റെ സാന്നിധ്യമാണ് സുധാകരന്റെ പിന്മാറ്റത്തിന് പിന്നിലെ കാരണമെന്ന അഭ്യൂഹം ശക്തമാണ്.
ഞായറാഴ്ച രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ തരൂരും സുധാകരനും ഒന്നിച്ച് പങ്കെടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ശനിയാഴ്ച ഉച്ചയോടെ പരിപാടിയിൽ നിന്ന് പിന്മാറുന്നതായി സുധാകരൻ അറിയിച്ചു.
മാത്യു കുഴൽനാടൻ, എസ്. എസ്. ലാൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന കോൺക്ലവിലെ മുഖ്യ പ്രഭാഷകനാണ് തരൂർ. നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ മൂന്ന് സെഷനുകളായി നടത്തുന്ന പരിപാടിയിൽ, തരൂരിന്റെ സാന്നിധ്യമില്ലാത്ത ലീഡേഴ്സ് ഫോറത്തിൽ പ്രഭാഷകനായി എത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചിട്ടുണ്ട്.
പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സമ്മാനിച്ച ഊർജം മുതലാക്കി സംസ്ഥാന രാഷ്ട്രീയത്തിൽ പിടിമുറുക്കാനുള്ള നീക്കങ്ങൾ തരൂർ തുടങ്ങിയതോടെയാണ് ഔദ്യോഗിക നേതൃത്വം അദേഹത്തോട് നീരസം പ്രകടിപ്പിക്കാൻ തുടങ്ങിയത്.
ഞായറാഴ്ച രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ തരൂരും സുധാകരനും ഒന്നിച്ച് പങ്കെടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ശനിയാഴ്ച ഉച്ചയോടെ പരിപാടിയിൽ നിന്ന് പിന്മാറുന്നതായി സുധാകരൻ അറിയിച്ചു.
മാത്യു കുഴൽനാടൻ, എസ്. എസ്. ലാൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന കോൺക്ലവിലെ മുഖ്യ പ്രഭാഷകനാണ് തരൂർ. നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ മൂന്ന് സെഷനുകളായി നടത്തുന്ന പരിപാടിയിൽ, തരൂരിന്റെ സാന്നിധ്യമില്ലാത്ത ലീഡേഴ്സ് ഫോറത്തിൽ പ്രഭാഷകനായി എത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചിട്ടുണ്ട്.
പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സമ്മാനിച്ച ഊർജം മുതലാക്കി സംസ്ഥാന രാഷ്ട്രീയത്തിൽ പിടിമുറുക്കാനുള്ള നീക്കങ്ങൾ തരൂർ തുടങ്ങിയതോടെയാണ് ഔദ്യോഗിക നേതൃത്വം അദേഹത്തോട് നീരസം പ്രകടിപ്പിക്കാൻ തുടങ്ങിയത്.