ചെന്നൈ: കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ വയോധികൻ തീ കൊളുത്തി ജീവനൊടുക്കി. സേലം സ്വദേശി തങ്കവേൽ ആണ് ജീവനൊടുക്കിയത്.
ശനിയാഴ്ച രാവിലെ സേലം ജില്ലയിലെ തലയൂരിൽ ഡിഎംകെ പാർട്ടി ഓഫീസിന് മുന്നിലായിരുന്നു തങ്കവേൽ തീ കൊളുത്തി ജീ വനൊടുക്കിയത്. ഡിഎംകെ കർഷക സംഘത്തിന്റെ മുൻ നേതാവായിരുന്ന തങ്കവേൽ, ബാനറുമായാണ് പാർട്ടി ഓഫീസിലേക്ക് എത്തിയത്.
ഹിന്ദി ഒഴിവാക്കൂ എന്ന് ബാനറിൽ എഴുതിയിരുന്നു. "മോദി സർക്കാർ, കേന്ദ്രസർക്കാർ, ഞങ്ങൾക്ക് ഹിന്ദി വേണ്ട. ഞങ്ങളുടെ മാതൃഭാഷ തമിഴും ഹിന്ദി കോമാളികളുടെ ഭാഷയുമാണ്. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നത് വിദ്യാർഥികളെ ബാധിക്കും. ഹിന്ദി ഒഴിവാക്കൂ, ഹിന്ദി ഒഴിവാക്കൂ, ഹിന്ദി ഒഴിവാക്കൂ' ബാനറിൽ തങ്കവേൽ എഴുതി.
രാവിലെ 11 ഓടെയായിരുന്നു സംഭവം. ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം സ്വയം തീകൊളുത്തുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ തങ്കവേൽ മരിച്ചു.
ശനിയാഴ്ച രാവിലെ സേലം ജില്ലയിലെ തലയൂരിൽ ഡിഎംകെ പാർട്ടി ഓഫീസിന് മുന്നിലായിരുന്നു തങ്കവേൽ തീ കൊളുത്തി ജീ വനൊടുക്കിയത്. ഡിഎംകെ കർഷക സംഘത്തിന്റെ മുൻ നേതാവായിരുന്ന തങ്കവേൽ, ബാനറുമായാണ് പാർട്ടി ഓഫീസിലേക്ക് എത്തിയത്.
ഹിന്ദി ഒഴിവാക്കൂ എന്ന് ബാനറിൽ എഴുതിയിരുന്നു. "മോദി സർക്കാർ, കേന്ദ്രസർക്കാർ, ഞങ്ങൾക്ക് ഹിന്ദി വേണ്ട. ഞങ്ങളുടെ മാതൃഭാഷ തമിഴും ഹിന്ദി കോമാളികളുടെ ഭാഷയുമാണ്. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നത് വിദ്യാർഥികളെ ബാധിക്കും. ഹിന്ദി ഒഴിവാക്കൂ, ഹിന്ദി ഒഴിവാക്കൂ, ഹിന്ദി ഒഴിവാക്കൂ' ബാനറിൽ തങ്കവേൽ എഴുതി.
രാവിലെ 11 ഓടെയായിരുന്നു സംഭവം. ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം സ്വയം തീകൊളുത്തുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ തങ്കവേൽ മരിച്ചു.