തിരുവനന്തപുരം: ക്രൈംബ്രാഞ്ച് സംഘം ഇന്നും കോർപറേഷൻ ജീവനക്കാരുടെ മൊഴിയെടുക്കും
തിരുവനന്തപുരം: കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് സംഘം ഇന്നും കോർപറേഷൻ ജീവനക്കാരുടെ മൊഴിയെടുക്കും. സംഭവത്തിൽ വെള്ളിയാഴ്ചയും ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ആരോഗ്യമേഖലയിലെ താൽക്കാലിക നിയമനങ്ങളുടെ രേഖകൾ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. കോർപറേഷന്റെ കീഴിലുള്ള ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളുടെ കാര്യങ്ങളുടെ ചുമതലയുള്ള ജീവനക്കാരുടെ മൊഴികളാണ് ഇന്ന് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മേയർ ആര്യാ രാജേന്ദ്രൻ ഉൾപ്പെടെയുള്ള ഏഴ് പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കത്ത് തയാറാക്കാൻ ആരോടും നിർദേശിച്ചിട്ടില്ലെന്നും തന്റെ ലെറ്റർ ഹെഡ് ദുരുപയോഗം ചെയ്തെന്നും ഒപ്പ് വ്യാജമായി ഇടുകയായിരുന്നുവെന്നുമായിരുന്നു മേയർ മൊഴി കൊടുത്തത്.
കത്ത് മേയറുടെ ഓഫീസിൽ വച്ച് തയാറാക്കിയിട്ടില്ലെന്നും കത്തിനെക്കുറിച്ച് യാതൊന്നും അറിയില്ലെന്നാണ് മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴി. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കൗണ്‍സിലർ ഡി.ആർ. അനിൽ എന്നിവരുടെ മൊഴി പിന്നീട് രേഖപ്പെടുത്തുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് സംഘം ഇന്നും കോർപറേഷൻ ജീവനക്കാരുടെ മൊഴിയെടുക്കും. സംഭവത്തിൽ വെള്ളിയാഴ്ചയും ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ആരോഗ്യമേഖലയിലെ താൽക്കാലിക നിയമനങ്ങളുടെ രേഖകൾ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. കോർപറേഷന്റെ കീഴിലുള്ള ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളുടെ കാര്യങ്ങളുടെ ചുമതലയുള്ള ജീവനക്കാരുടെ മൊഴികളാണ് ഇന്ന് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മേയർ ആര്യാ രാജേന്ദ്രൻ ഉൾപ്പെടെയുള്ള ഏഴ് പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കത്ത് തയാറാക്കാൻ ആരോടും നിർദേശിച്ചിട്ടില്ലെന്നും തന്റെ ലെറ്റർ ഹെഡ് ദുരുപയോഗം ചെയ്തെന്നും ഒപ്പ് വ്യാജമായി ഇടുകയായിരുന്നുവെന്നുമായിരുന്നു മേയർ മൊഴി കൊടുത്തത്.
കത്ത് മേയറുടെ ഓഫീസിൽ വച്ച് തയാറാക്കിയിട്ടില്ലെന്നും കത്തിനെക്കുറിച്ച് യാതൊന്നും അറിയില്ലെന്നാണ് മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴി. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കൗണ്‍സിലർ ഡി.ആർ. അനിൽ എന്നിവരുടെ മൊഴി പിന്നീട് രേഖപ്പെടുത്തുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.