കണ്ണൂര്‍: തലശേരിയില്‍ സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്നത് ലഹരി വില്‍പ്പന ചോദ്യം ചെയ്തതിനെന്ന് റിമാൻഡ് റിപ്പോര്‍ട്ട്. കേസിലെ രണ്ടാം പ്രതി ജാക്സന്റെ വാഹനത്തില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയിരുന്നു.
പോലീസിനു വിവരം കൈമാറിയത് കൊല്ലപ്പെട്ട ഷമീറിന്റെ മകന് ഷബീല്‍ ആണെന്നാണ് ജാക്സനും കൂട്ടരും കരുതിയിരുന്നത്. ഈ വൈരാഗ്യത്തിന്റെ പേരില്‍ ഷബീലിനെ ജാക്സനും സംഘവും മര്‍ദിച്ചു.
ഇവര്‍ ആശുപത്രിയില്‍ അഡ്മിറ്റായപ്പോള് മര്‍ദനം സംബന്ധിച്ച കേസ് ഒഴിവാക്കാന്‍ അനുരജ്ഞനത്തിനു ചെന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷബീല്‍ നേരത്തെ കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതും വൈരാഗ്യത്തിന് കാരണമായി. തലശേരി സ്വദേശികളായ പാറായി ബാബു, ജാക്സണ്, ഫര്ഹാന്, നവീന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ. ഖാലിദ് (52), സഹോദരീഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ച് അംഗവുമായ നെട്ടൂര്‍ പൂവനാഴി വീട്ടില്‍ ഷമീര്‍ (40) എന്നിവരാണു മരിച്ചത്. സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്ത് നിട്ടൂര്‍ സാറാസ് വീട്ടില്‍ ഷാനിബ് (29) തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
പോലീസിനു വിവരം കൈമാറിയത് കൊല്ലപ്പെട്ട ഷമീറിന്റെ മകന് ഷബീല്‍ ആണെന്നാണ് ജാക്സനും കൂട്ടരും കരുതിയിരുന്നത്. ഈ വൈരാഗ്യത്തിന്റെ പേരില്‍ ഷബീലിനെ ജാക്സനും സംഘവും മര്‍ദിച്ചു.
ഇവര്‍ ആശുപത്രിയില്‍ അഡ്മിറ്റായപ്പോള് മര്‍ദനം സംബന്ധിച്ച കേസ് ഒഴിവാക്കാന്‍ അനുരജ്ഞനത്തിനു ചെന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷബീല്‍ നേരത്തെ കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതും വൈരാഗ്യത്തിന് കാരണമായി. തലശേരി സ്വദേശികളായ പാറായി ബാബു, ജാക്സണ്, ഫര്ഹാന്, നവീന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ. ഖാലിദ് (52), സഹോദരീഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ച് അംഗവുമായ നെട്ടൂര്‍ പൂവനാഴി വീട്ടില്‍ ഷമീര്‍ (40) എന്നിവരാണു മരിച്ചത്. സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്ത് നിട്ടൂര്‍ സാറാസ് വീട്ടില്‍ ഷാനിബ് (29) തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.