ന്യൂഡൽഹി: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ചികിത്സയുടെ ഭാഗമായി സിംഗപുരിലേക്കു യാത്രചെയ്യാൻ മകൾ മിസാ ഭാരതിക്ക് ഡൽഹി കോടതിയുടെ അനുമതി. സാന്പത്തിക തട്ടിപ്പുകേസിൽ ആരോപണവിധേയയായ മിസാ ഭാരതിക്കും ഭർത്താവിനും സിംഗപുരിന് പോകാനും ജനുവരി ഒന്നുവരെ അവിടെ തുടരാനുമാണ് ഉപാധികളോടെ കോടതി അനുമതി നൽകിയത്.
കോടതി നടപടികളിൽ ആദ്യദിവസം മുതൽ സഹകരിച്ചതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. വിദേശയാത്രയ്ക്ക് അനുമതി നൽകിയാൽ നിയമത്തിന്റെ മുന്നിൽനിന്ന് പ്രതി രക്ഷപെടുമെന്ന എൻഫോഴ്സ്മെന്റ് വാദം കോടതി നിരാകരിച്ചു. ഡൽഹിയിൽ വസ്തുവകകൾ വാങ്ങിയതിൽ മിസാ ഭാരതിയും ഭർത്താവും 1.20 കോടിയുടെ ക്രമക്കേട് നടത്തിയെന്നതാണ് കേസ്.
അടുത്തമാസം അഞ്ചിനാണ് ലാലു പ്രസാദ് യാദവിന്റെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രീയ. മറ്റൊരു മകളായ രോഹിണി ആചാര്യയുടെ വൃക്കയാണ് ലാലുവിന് നൽകുന്നത്.
കോടതി നടപടികളിൽ ആദ്യദിവസം മുതൽ സഹകരിച്ചതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. വിദേശയാത്രയ്ക്ക് അനുമതി നൽകിയാൽ നിയമത്തിന്റെ മുന്നിൽനിന്ന് പ്രതി രക്ഷപെടുമെന്ന എൻഫോഴ്സ്മെന്റ് വാദം കോടതി നിരാകരിച്ചു. ഡൽഹിയിൽ വസ്തുവകകൾ വാങ്ങിയതിൽ മിസാ ഭാരതിയും ഭർത്താവും 1.20 കോടിയുടെ ക്രമക്കേട് നടത്തിയെന്നതാണ് കേസ്.
അടുത്തമാസം അഞ്ചിനാണ് ലാലു പ്രസാദ് യാദവിന്റെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രീയ. മറ്റൊരു മകളായ രോഹിണി ആചാര്യയുടെ വൃക്കയാണ് ലാലുവിന് നൽകുന്നത്.