ദോഹ: ആഫ്രിക്കൻ ചാന്പ്യൻമാരായ സെനഗലിന് ആദ്യ ജയം. ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എയിൽ ആതിഥേയരായ ഖത്തറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സെനഗൽ തോൽപ്പിച്ചത്.
ലോകകപ്പ് ചരിത്രത്തിൽ ഖത്തറിന്റെ ആദ്യ ഗോളും ഇന്ന് പിറന്നു. മികച്ച പോരാട്ടമാണ് ഖത്തർ കാഴ്ചവച്ചത്. സെനഗലിന് വലിയ വെല്ലുവിളി ഉയർത്തിയാണ് ഖത്തർ കളം വിട്ടത്.
41-ാം മിനിറ്റിൽ ബൗലായെ ഡിയയാണ് സെനഗലിന്റെ ആദ്യ ഗോൾ നേടിയത്. 48-ാം മിനിറ്റിൽ ഫമാറ ഡൈഡ്ഹിയോ സെനഗലിന്റെ ലീഡ് ഉയർത്തി.
78-ാം മിനിറ്റിലാണ് ഖത്തറിന്റെ ചരിത്ര ഗോൾ പിറന്നത്. മുഹമ്മദ് മുൻടാരിയാണ് ഗോൾ നേടിയത്. 84-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലെത്തിയ ബാംബ ഡിയെങ്ങ് സെനഗലിന്റെ മൂന്നാം ഗോളും നേടി.
ജയത്തോടെ സെനഗൽ രണ്ട് മത്സരങ്ങളിൽനിന്നും മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്. മൂന്ന് പോയിന്റുമായി നെതർലൻഡും ഇക്വഡോറും ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്.
ലോകകപ്പ് ചരിത്രത്തിൽ ഖത്തറിന്റെ ആദ്യ ഗോളും ഇന്ന് പിറന്നു. മികച്ച പോരാട്ടമാണ് ഖത്തർ കാഴ്ചവച്ചത്. സെനഗലിന് വലിയ വെല്ലുവിളി ഉയർത്തിയാണ് ഖത്തർ കളം വിട്ടത്.
41-ാം മിനിറ്റിൽ ബൗലായെ ഡിയയാണ് സെനഗലിന്റെ ആദ്യ ഗോൾ നേടിയത്. 48-ാം മിനിറ്റിൽ ഫമാറ ഡൈഡ്ഹിയോ സെനഗലിന്റെ ലീഡ് ഉയർത്തി.
78-ാം മിനിറ്റിലാണ് ഖത്തറിന്റെ ചരിത്ര ഗോൾ പിറന്നത്. മുഹമ്മദ് മുൻടാരിയാണ് ഗോൾ നേടിയത്. 84-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലെത്തിയ ബാംബ ഡിയെങ്ങ് സെനഗലിന്റെ മൂന്നാം ഗോളും നേടി.
ജയത്തോടെ സെനഗൽ രണ്ട് മത്സരങ്ങളിൽനിന്നും മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്. മൂന്ന് പോയിന്റുമായി നെതർലൻഡും ഇക്വഡോറും ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്.