തിരുവനന്തപുരം: എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത ഏഴ് സർക്കാർ ഉദ്യോഗസ്ഥർക്ക് കാരണംകാണിക്കൽ നോട്ടീസ്. സംഭവത്തെക്കുറിച്ച് രാജ്ഭവൻ വിവരം അന്വേഷിച്ചതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി ഇവർക്ക് നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം.
ചട്ടങ്ങൾക്ക് വിരുദ്ധമായി രാഷ്ട്രീയ മാർച്ചിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാകാം നോട്ടീസ് അയച്ചതെന്നാണ് സൂചന. നോട്ടീസ് ലഭിച്ച ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു എൽഡിഎഫ് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചത്. സെക്രട്ടേറിയറ്റിലെ ഇടതുപക്ഷ സംഘടനയുടെ നേതാക്കളാണ് മാർച്ചിൽ പങ്കെടുത്തത്.
ഗവർണർക്കെതിരെ 15നാണ് എൽഡിഎഫ് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചത്. ഒരു ലക്ഷംപേർ മാർച്ചിൽ പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.
മാർച്ചിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ആരോപണം ഉന്നയിച്ചത്. പിന്നാലെ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ഗവർണർക്ക് പരാതി നൽകി. ഉദ്യോഗസ്ഥരുടെ പേരും മാർച്ചിൽ പങ്കെടുക്കുന്ന ചിത്രങ്ങളും കൈമാറി. തുടർന്നാണ് പരാതി ഗവർണർ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്.
ചട്ടങ്ങൾക്ക് വിരുദ്ധമായി രാഷ്ട്രീയ മാർച്ചിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാകാം നോട്ടീസ് അയച്ചതെന്നാണ് സൂചന. നോട്ടീസ് ലഭിച്ച ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു എൽഡിഎഫ് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചത്. സെക്രട്ടേറിയറ്റിലെ ഇടതുപക്ഷ സംഘടനയുടെ നേതാക്കളാണ് മാർച്ചിൽ പങ്കെടുത്തത്.
ഗവർണർക്കെതിരെ 15നാണ് എൽഡിഎഫ് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചത്. ഒരു ലക്ഷംപേർ മാർച്ചിൽ പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.
മാർച്ചിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ആരോപണം ഉന്നയിച്ചത്. പിന്നാലെ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ഗവർണർക്ക് പരാതി നൽകി. ഉദ്യോഗസ്ഥരുടെ പേരും മാർച്ചിൽ പങ്കെടുക്കുന്ന ചിത്രങ്ങളും കൈമാറി. തുടർന്നാണ് പരാതി ഗവർണർ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്.