ജയ്പുർ: സച്ചിൻ പൈലറ്റിനെ ചതിയനെന്ന് വിശേഷിപ്പിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. നേതൃത്വത്തിനെതിരെ ലഹളയുണ്ടാക്കിയ ആളാണ് സച്ചിൻ. പാർട്ടിയെ അദ്ദേഹം വഞ്ചിച്ചുവെന്നും ഗെഹ്ലോട്ട് പറഞ്ഞു.
ഒരു ചതിയനെ ഒരിക്കലും മുഖ്യമന്ത്രിയാക്കാൻ കഴിയില്ല. പത്ത് എംഎൽഎമാരുടെ പിന്തുണയില്ലാത്ത സച്ചിൻ പൈലറ്റിനെ ഹൈക്കമാൻഡിന് ഒരിക്കലും മുഖ്യമന്ത്രിയാക്കാൻ കഴിയില്ല.
സ്വന്തം സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്ന പാർട്ടി പ്രസിഡന്റിനെ ഇന്ത്യ ആദ്യമായി കാണുകയാണെന്നും ഗെഹ്ലോട്ട് പറഞ്ഞു.
രണ്ട് വർഷം മുൻപ് ഉപമുഖ്യമന്ത്രി പദവിയിൽ ഇരുന്ന പൈലറ്റ് 19 എംഎൽഎമാരുമായി ഡൽഹിക്കടുത്ത് ഫൈവ് സ്റ്റാർ റിസോർട്ടിൽ ക്യാന്പ് ചെയ്താണ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചത്.
ലഹളയുടെ സമയം പൈലറ്റ് ഡൽഹിയിൽ വച്ച് കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചില എംഎൽഎമാർക്ക് അഞ്ച് കോടിയും ചിലർക്ക് 10 കോടിയും ലഭിച്ചു.
ബിജെപിയുടെ ഡൽഹി ഓഫീസിൽനിന്നാണ് പണം നൽകിയതെന്നും ഗെഹ്ലോട്ട് ആരോപിച്ചു.
ഒരു ചതിയനെ ഒരിക്കലും മുഖ്യമന്ത്രിയാക്കാൻ കഴിയില്ല. പത്ത് എംഎൽഎമാരുടെ പിന്തുണയില്ലാത്ത സച്ചിൻ പൈലറ്റിനെ ഹൈക്കമാൻഡിന് ഒരിക്കലും മുഖ്യമന്ത്രിയാക്കാൻ കഴിയില്ല.
സ്വന്തം സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്ന പാർട്ടി പ്രസിഡന്റിനെ ഇന്ത്യ ആദ്യമായി കാണുകയാണെന്നും ഗെഹ്ലോട്ട് പറഞ്ഞു.
രണ്ട് വർഷം മുൻപ് ഉപമുഖ്യമന്ത്രി പദവിയിൽ ഇരുന്ന പൈലറ്റ് 19 എംഎൽഎമാരുമായി ഡൽഹിക്കടുത്ത് ഫൈവ് സ്റ്റാർ റിസോർട്ടിൽ ക്യാന്പ് ചെയ്താണ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചത്.
ലഹളയുടെ സമയം പൈലറ്റ് ഡൽഹിയിൽ വച്ച് കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചില എംഎൽഎമാർക്ക് അഞ്ച് കോടിയും ചിലർക്ക് 10 കോടിയും ലഭിച്ചു.
ബിജെപിയുടെ ഡൽഹി ഓഫീസിൽനിന്നാണ് പണം നൽകിയതെന്നും ഗെഹ്ലോട്ട് ആരോപിച്ചു.