കണ്ണൂർ: തലശേരിയിലെ ഇരട്ട കൊലപാതകത്തിനു പിന്നിൽ സിപിഎമ്മിലെ മയക്കുമരുന്ന് ലഹരി മാഫിയ സംഘങ്ങളെന്ന് ആരോപിച്ച് ബിജെപി രംഗത്ത്. കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസാണ് ആരോപണം ഉന്നയിച്ചത്.
കൊല്ലപ്പെട്ടവരും കൊന്നവരും സിപിഎമ്മിന്റെ ക്രിമിനൽ സംഘത്തിൽ ഉൾപ്പെട്ടവരാണ്. ഇവരെ ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലും പ്രതികളാണ്. തലശേരിയിൽ ഭരണത്തിന്റെ തണലിൽ ക്വട്ടേഷൻ, മാഫിയ സംഘങ്ങൾ അഴിഞ്ഞാടുകയാണ്. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണ ഇവർക്ക് ലഭിക്കുന്നുണ്ടെന്നും കണ്ണൂർ ബിജെപി നേതൃത്വം ആരോപിച്ചു.
തലശേരിയിലെ ഇരട്ട കൊലപാതകത്തിന് പിന്നിലെ ലഹരി മാഫിയ സംഘങ്ങളെ സമഗ്രമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ ആഭ്യന്തരവകുപ്പ് താറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ടവരും കൊന്നവരും സിപിഎമ്മിന്റെ ക്രിമിനൽ സംഘത്തിൽ ഉൾപ്പെട്ടവരാണ്. ഇവരെ ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലും പ്രതികളാണ്. തലശേരിയിൽ ഭരണത്തിന്റെ തണലിൽ ക്വട്ടേഷൻ, മാഫിയ സംഘങ്ങൾ അഴിഞ്ഞാടുകയാണ്. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണ ഇവർക്ക് ലഭിക്കുന്നുണ്ടെന്നും കണ്ണൂർ ബിജെപി നേതൃത്വം ആരോപിച്ചു.
തലശേരിയിലെ ഇരട്ട കൊലപാതകത്തിന് പിന്നിലെ ലഹരി മാഫിയ സംഘങ്ങളെ സമഗ്രമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ ആഭ്യന്തരവകുപ്പ് താറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.