തിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിലെ യുഡിഎഫ് സമരവേദിയിലെത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും തരൂർ ഓർമിപ്പിച്ചു.
നവംബർ ഏഴിനാണ് താൻ ഈ ആവശ്യം മുന്നോട്ടുവച്ചത്. അത് ചിലർ മറന്നുവെന്ന് തോന്നുന്നുവെന്ന് വി.ഡി. സതീശന് പരോക്ഷ മറുപടിയായി തരൂർ പറഞ്ഞു.
പാര്‍ട്ടി പ്രതിനിധിയായി മേയര്‍ പ്രവര്‍ത്തിക്കുകയാണ്. എല്ലാവരെയും ചതിച്ചു. ഇങ്ങനെയല്ല ജനാധിപത്യം വേണ്ടത്. ഭാരതത്തിന്റെ ഭരണഘടന പറയുന്നത് പോലെ പ്രവര്‍ത്തിക്കാമെന്ന് പ്രതിജ്ഞ ചെയ്ത് മേയറായ ആള് അതുപോലെ പ്രവര്‍ത്തിക്കാന്‍ തയാറാകണം. ഭരണഘടനാ പദവിയില്‍ എത്തിയശേഷം പാര്‍ട്ടി പ്രതിനിധിയെ പോലെ പ്രവര്‍ത്തിക്കുന്നത് സത്യപ്രതിജ്ഞാലംഘനവും പൗരന്മാരോടുള്ള വഞ്ചനയുമാണ്.
പ്രതിഷേധിക്കുമ്പോൾ ക്രൂരമായ നിലപാടെടുക്കുകയാണ്. നാല് കെഎസ്യു കുട്ടികൾ 18 ദിവസങ്ങളായി ജയിലിലാണ്. 14 യൂത്ത് കോൺഗ്രസ് പ്രവർത്തകരും ജയിലിലാണ്. മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തറെ അടിച്ച് ആശുപത്രിയിലാക്കി.രണ്ടുപേർ ഇപ്പോഴും ആശുപത്രിയിലാണ്. ഇതൊന്നും ക്ഷമിക്കാൻ സാധിക്കില്ലെന്നും തരൂർ വ്യക്തമാക്കി.
എല്ലാ മലയാളികള്‍ക്കും ഒരു സര്‍ക്കാര്‍ ജോലിയില്‍ എത്താന്‍ അവകാശമുണ്ട്. ആ അവകാശത്തെ ഹനിച്ച് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മേയര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. യുഡിഎഫ് സമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, തിരുവനന്തപുരത്ത് വലിയ പ്രതിഷേധം നടക്കുമ്പള്‍ ശശി തരൂര്‍ മലബാര്‍ പര്യടനം നടത്തുന്നതിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വിമര്‍ശിച്ചിരുന്നു.
നവംബർ ഏഴിനാണ് താൻ ഈ ആവശ്യം മുന്നോട്ടുവച്ചത്. അത് ചിലർ മറന്നുവെന്ന് തോന്നുന്നുവെന്ന് വി.ഡി. സതീശന് പരോക്ഷ മറുപടിയായി തരൂർ പറഞ്ഞു.
പാര്‍ട്ടി പ്രതിനിധിയായി മേയര്‍ പ്രവര്‍ത്തിക്കുകയാണ്. എല്ലാവരെയും ചതിച്ചു. ഇങ്ങനെയല്ല ജനാധിപത്യം വേണ്ടത്. ഭാരതത്തിന്റെ ഭരണഘടന പറയുന്നത് പോലെ പ്രവര്‍ത്തിക്കാമെന്ന് പ്രതിജ്ഞ ചെയ്ത് മേയറായ ആള് അതുപോലെ പ്രവര്‍ത്തിക്കാന്‍ തയാറാകണം. ഭരണഘടനാ പദവിയില്‍ എത്തിയശേഷം പാര്‍ട്ടി പ്രതിനിധിയെ പോലെ പ്രവര്‍ത്തിക്കുന്നത് സത്യപ്രതിജ്ഞാലംഘനവും പൗരന്മാരോടുള്ള വഞ്ചനയുമാണ്.
പ്രതിഷേധിക്കുമ്പോൾ ക്രൂരമായ നിലപാടെടുക്കുകയാണ്. നാല് കെഎസ്യു കുട്ടികൾ 18 ദിവസങ്ങളായി ജയിലിലാണ്. 14 യൂത്ത് കോൺഗ്രസ് പ്രവർത്തകരും ജയിലിലാണ്. മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തറെ അടിച്ച് ആശുപത്രിയിലാക്കി.രണ്ടുപേർ ഇപ്പോഴും ആശുപത്രിയിലാണ്. ഇതൊന്നും ക്ഷമിക്കാൻ സാധിക്കില്ലെന്നും തരൂർ വ്യക്തമാക്കി.
എല്ലാ മലയാളികള്‍ക്കും ഒരു സര്‍ക്കാര്‍ ജോലിയില്‍ എത്താന്‍ അവകാശമുണ്ട്. ആ അവകാശത്തെ ഹനിച്ച് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മേയര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. യുഡിഎഫ് സമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, തിരുവനന്തപുരത്ത് വലിയ പ്രതിഷേധം നടക്കുമ്പള്‍ ശശി തരൂര്‍ മലബാര്‍ പര്യടനം നടത്തുന്നതിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വിമര്‍ശിച്ചിരുന്നു.