ദോഹ: ലോകകപ്പിലെ ഖത്തറിനെതിരായ ഉദ്ഘാടന മത്സരത്തിനിടെ ഇക്വഡോർ ആരാധകർ ലൈംഗിക ന്യൂനപക്ഷങ്ങളെ അപഹസിക്കുന്ന രീതിയിലുള്ള മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ ഫിഫ അന്വേഷണം ആരംഭിച്ചു.
ഖത്തറിനെതിരെ 2 -1 എന്ന സ്കോറിന് നേടിയ വിജയത്തിനിടെ സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകർ ചിരവൈരികളായ ചിലി ടീമിന് നേരെ സ്വവർഗാനുരാഗ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായി കണ്ടെത്തിയിരുന്നു. ലോകകപ്പ് യോഗ്യത റൗണ്ടിനിടെ ഇക്വഡോർ താരം ബൈറോൺ കാസ്റ്റിലോയുടെ പൗരത്വ രേഖകൾ വ്യാജമാണെന്ന് ചിലി ഉന്നയിച്ച പരാതിക്കെതിരായ പ്രതികരണമായിരുന്നു ഇത്.
പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിനാൽ ഫിഫ നിയമങ്ങളിലെ 13-ാം അനുച്ഛേദം അനുസരിച്ചുള്ള അന്വേഷണ നടപടികൾ ആരംഭിച്ചതായി അധികൃതർ ബുധനാഴ്ച അറിയിച്ചിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ഇക്വഡോറിന്റെ മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനം നിഷേധിക്കുകയും ഏതെങ്കിലും സ്റ്റേഡിയത്തിൽ മത്സരിക്കുന്നതിൽ നിന്ന് ടീമിനെ വിലക്കുകയും ചെയ്യാനുള്ള അധികാരം ഫിഫയ്ക്കുണ്ട്.
ഖത്തറിനെതിരെ 2 -1 എന്ന സ്കോറിന് നേടിയ വിജയത്തിനിടെ സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകർ ചിരവൈരികളായ ചിലി ടീമിന് നേരെ സ്വവർഗാനുരാഗ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായി കണ്ടെത്തിയിരുന്നു. ലോകകപ്പ് യോഗ്യത റൗണ്ടിനിടെ ഇക്വഡോർ താരം ബൈറോൺ കാസ്റ്റിലോയുടെ പൗരത്വ രേഖകൾ വ്യാജമാണെന്ന് ചിലി ഉന്നയിച്ച പരാതിക്കെതിരായ പ്രതികരണമായിരുന്നു ഇത്.
പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിനാൽ ഫിഫ നിയമങ്ങളിലെ 13-ാം അനുച്ഛേദം അനുസരിച്ചുള്ള അന്വേഷണ നടപടികൾ ആരംഭിച്ചതായി അധികൃതർ ബുധനാഴ്ച അറിയിച്ചിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ഇക്വഡോറിന്റെ മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനം നിഷേധിക്കുകയും ഏതെങ്കിലും സ്റ്റേഡിയത്തിൽ മത്സരിക്കുന്നതിൽ നിന്ന് ടീമിനെ വിലക്കുകയും ചെയ്യാനുള്ള അധികാരം ഫിഫയ്ക്കുണ്ട്.