ഭുബനേശ്വർ: ഒഡീഷയിലെ കെൻഡ്രപാറയിൽ ഉത്സവപ്പറന്പിലെ പടക്ക വിൽപ്പനശാലയ്ക്ക് തീ പിടിച്ച് 45 പേർക്ക് പരിക്കേറ്റു. നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് കേടുപാട് സംഭവിച്ചു.
സദർ മേഖലയിലെ ബാലിയയിൽ കാർത്തികേശ്വര വിഗ്രഹ നിമജ്ജന ചടങ്ങുകൾക്ക് ശേഷം നടന്ന കരിമരുന്ന് കലാപ്രദർശനത്തിനിടെയാണ് അപകടം സംഭവിച്ചത്. പ്രദേശവാസികൾ പല വിഭാഗങ്ങളായി തിരിഞ്ഞ് മത്സരാവേശത്തോടെ പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെയാണ് സംഭവം നടന്നത്.
റോഡിൽ കുത്തി നിർത്തി കത്തിച്ച പൂത്തിരിയിൽ നിന്നുള്ള തീപ്പൊരി സമീപത്ത് സ്ഥിതി ചെയ്തിരുന്ന പടക്ക വിൽപ്പനശാലയിൽ വീഴുകയായിരുന്നു. തീപിടിത്തത്തിൽ പൊട്ടിത്തെറിച്ച കടയിൽ നിന്ന് ചീളുകളും രാസവസ്തുക്കളും തെറിച്ച് വീണ് നിരവധി പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവർ ആശുപത്രിയിൽ തുടരുകയാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
സദർ മേഖലയിലെ ബാലിയയിൽ കാർത്തികേശ്വര വിഗ്രഹ നിമജ്ജന ചടങ്ങുകൾക്ക് ശേഷം നടന്ന കരിമരുന്ന് കലാപ്രദർശനത്തിനിടെയാണ് അപകടം സംഭവിച്ചത്. പ്രദേശവാസികൾ പല വിഭാഗങ്ങളായി തിരിഞ്ഞ് മത്സരാവേശത്തോടെ പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെയാണ് സംഭവം നടന്നത്.
റോഡിൽ കുത്തി നിർത്തി കത്തിച്ച പൂത്തിരിയിൽ നിന്നുള്ള തീപ്പൊരി സമീപത്ത് സ്ഥിതി ചെയ്തിരുന്ന പടക്ക വിൽപ്പനശാലയിൽ വീഴുകയായിരുന്നു. തീപിടിത്തത്തിൽ പൊട്ടിത്തെറിച്ച കടയിൽ നിന്ന് ചീളുകളും രാസവസ്തുക്കളും തെറിച്ച് വീണ് നിരവധി പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവർ ആശുപത്രിയിൽ തുടരുകയാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.