കണ്ണൂർ: പാർട്ടിയിൽ വിഭാഗിയത സൃഷ്ടിക്കുന്നുവെന്ന ആരോപണം വിഷമമുണ്ടാക്കുന്നതാണെന്ന് ശശി തരൂർ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറിൽ വ്യത്യസ്ത പരിപാടികളിലാണ് താൻ പങ്കെടുത്തത്. അതിൽ മതമേലധ്യക്ഷൻമാരെ സന്ദർശിക്കുന്നതും പ്രൊവിഡൻസ് വിമൻസ് കോളജ് സന്ദർശനവും മറ്റ് സെമിനാറുകളുമടക്കമുണ്ട്. എല്ലാം പൊതുപരിപാടികളാണ്. ഇതിൽ വിഭാഗീയതയുണ്ടാക്കുന്നത് ഏതാണെന്ന് തനിക്കറിയണമെന്നും തരൂർ പറഞ്ഞു.
എം.കെ. രാഘവൻ എംപി ആവശ്യപ്പെട്ടതിനാലാണ് മലബാർ ഭാഗത്ത് സന്ദർശനം നടത്തുന്നത്. രണ്ട് കോൺഗ്രസ് എംപിമാർ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ ആർക്കാണ് വിഷമം. താൻ ആരെയും ഭയക്കുന്നില്ല. തന്നെ ആരാണ് ഭയക്കുന്നതെന്നും തരൂർ ചോദിച്ചു.
അതേസമയം, ശശി തരൂരിന് പിന്തുണയുമായി കെ. മുരളീധരൻ രംഗത്തെത്തി. തരൂർ ഒരു നേതാവിനെയും വിമർശിച്ചിട്ടില്ലെന്നും ആളുകളെ വിലകുറച്ച് കണ്ടാൽ ഇന്നലെ മെസിക്ക് പറ്റിയത് സംഭവിക്കുമെന്നും മുരളീധരൻ പറഞ്ഞു.
ബലൂൺ ചർച്ചകൾ അനാവശ്യമാണ്. തരൂരിന് കേരള രാഷ്ട്രീയത്തിൽ നല്ല സ്ഥാനമുണ്ട്. മലബാർ ജില്ലകളിലെ സന്ദർശനത്തിൽ യാതൊരു വിഭാഗിയതയും തരൂർ നടത്തിയിട്ടില്ല. കോഴിക്കോട്ടെ പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് എം.കെ. രാഘവൻ എംപിക്ക് ആവശ്യപ്പെടാം.
അതിൽ തീരുമാനമെടുക്കേണ്ടത് മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമാണ്. അത് അന്വേഷിക്കണമെന്ന ആവശ്യം തനിക്കില്ല. കാരണം, എനിക്കെല്ലാമറിയാം.
പാർട്ടിയിൽ എല്ലാവർക്കും അവരുടേതായ റോളുണ്ട്. നയതന്ത്ര രംഗത്ത് പരിചയമുള്ളവർ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ മന്ത്രിയായിട്ടുണ്ട്. അല്ലാതെ ബൂത്ത് തലം മുതൽ പ്രവർത്തിച്ച് വന്നവർ മാത്രമല്ല സ്ഥാനങ്ങളിൽ എത്തുന്നത്. അതിന് എല്ലാ കാലത്തും പ്രാധാന്യം ഉണ്ട്.
ശശി തരൂർ നല്ല എംപിയാണ്. അദ്ദേഹത്തെ താനും വിമർശിച്ചിട്ടുണ്ട്. ആ കാലത്ത് പോലും അദ്ദേഹം നല്ല എംപിയായിരുന്നു. അദ്ദേഹം നല്ല എംപിയല്ല എന്ന് പറയുന്നത് എതിരാളികൾക്ക് വടികൊടുക്കുന്ന പരിപാടിയാണ്. ഒന്നര വർഷം കഴിഞ്ഞാൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.
മലബാറിൽ വ്യത്യസ്ത പരിപാടികളിലാണ് താൻ പങ്കെടുത്തത്. അതിൽ മതമേലധ്യക്ഷൻമാരെ സന്ദർശിക്കുന്നതും പ്രൊവിഡൻസ് വിമൻസ് കോളജ് സന്ദർശനവും മറ്റ് സെമിനാറുകളുമടക്കമുണ്ട്. എല്ലാം പൊതുപരിപാടികളാണ്. ഇതിൽ വിഭാഗീയതയുണ്ടാക്കുന്നത് ഏതാണെന്ന് തനിക്കറിയണമെന്നും തരൂർ പറഞ്ഞു.
എം.കെ. രാഘവൻ എംപി ആവശ്യപ്പെട്ടതിനാലാണ് മലബാർ ഭാഗത്ത് സന്ദർശനം നടത്തുന്നത്. രണ്ട് കോൺഗ്രസ് എംപിമാർ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ ആർക്കാണ് വിഷമം. താൻ ആരെയും ഭയക്കുന്നില്ല. തന്നെ ആരാണ് ഭയക്കുന്നതെന്നും തരൂർ ചോദിച്ചു.
അതേസമയം, ശശി തരൂരിന് പിന്തുണയുമായി കെ. മുരളീധരൻ രംഗത്തെത്തി. തരൂർ ഒരു നേതാവിനെയും വിമർശിച്ചിട്ടില്ലെന്നും ആളുകളെ വിലകുറച്ച് കണ്ടാൽ ഇന്നലെ മെസിക്ക് പറ്റിയത് സംഭവിക്കുമെന്നും മുരളീധരൻ പറഞ്ഞു.
ബലൂൺ ചർച്ചകൾ അനാവശ്യമാണ്. തരൂരിന് കേരള രാഷ്ട്രീയത്തിൽ നല്ല സ്ഥാനമുണ്ട്. മലബാർ ജില്ലകളിലെ സന്ദർശനത്തിൽ യാതൊരു വിഭാഗിയതയും തരൂർ നടത്തിയിട്ടില്ല. കോഴിക്കോട്ടെ പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് എം.കെ. രാഘവൻ എംപിക്ക് ആവശ്യപ്പെടാം.
അതിൽ തീരുമാനമെടുക്കേണ്ടത് മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമാണ്. അത് അന്വേഷിക്കണമെന്ന ആവശ്യം തനിക്കില്ല. കാരണം, എനിക്കെല്ലാമറിയാം.
പാർട്ടിയിൽ എല്ലാവർക്കും അവരുടേതായ റോളുണ്ട്. നയതന്ത്ര രംഗത്ത് പരിചയമുള്ളവർ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ മന്ത്രിയായിട്ടുണ്ട്. അല്ലാതെ ബൂത്ത് തലം മുതൽ പ്രവർത്തിച്ച് വന്നവർ മാത്രമല്ല സ്ഥാനങ്ങളിൽ എത്തുന്നത്. അതിന് എല്ലാ കാലത്തും പ്രാധാന്യം ഉണ്ട്.
ശശി തരൂർ നല്ല എംപിയാണ്. അദ്ദേഹത്തെ താനും വിമർശിച്ചിട്ടുണ്ട്. ആ കാലത്ത് പോലും അദ്ദേഹം നല്ല എംപിയായിരുന്നു. അദ്ദേഹം നല്ല എംപിയല്ല എന്ന് പറയുന്നത് എതിരാളികൾക്ക് വടികൊടുക്കുന്ന പരിപാടിയാണ്. ഒന്നര വർഷം കഴിഞ്ഞാൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.