പത്തനംതിട്ട: ജില്ലയിൽ റവന്യൂവകുപ്പിലെ എല്‍ഡി ക്ലര്‍ക്ക് നിയമനം വിവാദത്തില്‍. 25 പേരെ നിയമിച്ചതില്‍ രണ്ട് പേര്‍ക്ക് മാത്രം നിയമന ഉത്തരവ് നേരത്തെ ലഭിച്ചു.
ഈ മാസം 18നാണ് പത്തനംതിട്ട ജില്ല കളക്ടര്‍ ദിവ്യ എസ് അയ്യര്‍ 25 പേരുടെ നിയമനത്തിന് ഉത്തരവിട്ടത്. എന്നാല്‍ അടൂര്‍ താലൂക്ക് ഓഫീസില്‍ നിയമനം കിട്ടിയിട്ടുള്ള രണ്ടു പേര്‍ക്ക് മാത്രം ഉത്തരവ് നേരിട്ട് കൈമാറിയെന്നാണ് ആരോപണം.
ഇവര്‍ 21ന് ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ 23ന് മാത്രമാണ് മറ്റുള്ളവര്‍ക്ക് നിയമന ഉത്തരവ് തപാലിലൂടെ അയച്ചത്. ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗണ്‍സിലിലെ ചില നേതാക്കന്മാരുടെ ഇടപെടലാണ് ക്രമക്കേടിനു പിന്നിലെന്നാണ് ആരോപണം.
നിയമനം ലഭിച്ച എല്ലാവര്ക്കും ഒരേപോലെ രജിസ്ട്രേഡ് തപാലില്‍ ഉത്തരവ് അയയ്ക്കണമെന്ന ചട്ടം നിലനില്‍ക്കെയാണ് ഇത്. സംഭവത്തില്‍ ജില്ല കളക്ടര്‍ അന്വേഷത്തിന് ഉത്തരവിട്ടു.
ഈ മാസം 18നാണ് പത്തനംതിട്ട ജില്ല കളക്ടര്‍ ദിവ്യ എസ് അയ്യര്‍ 25 പേരുടെ നിയമനത്തിന് ഉത്തരവിട്ടത്. എന്നാല്‍ അടൂര്‍ താലൂക്ക് ഓഫീസില്‍ നിയമനം കിട്ടിയിട്ടുള്ള രണ്ടു പേര്‍ക്ക് മാത്രം ഉത്തരവ് നേരിട്ട് കൈമാറിയെന്നാണ് ആരോപണം.
ഇവര്‍ 21ന് ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ 23ന് മാത്രമാണ് മറ്റുള്ളവര്‍ക്ക് നിയമന ഉത്തരവ് തപാലിലൂടെ അയച്ചത്. ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗണ്‍സിലിലെ ചില നേതാക്കന്മാരുടെ ഇടപെടലാണ് ക്രമക്കേടിനു പിന്നിലെന്നാണ് ആരോപണം.
നിയമനം ലഭിച്ച എല്ലാവര്ക്കും ഒരേപോലെ രജിസ്ട്രേഡ് തപാലില്‍ ഉത്തരവ് അയയ്ക്കണമെന്ന ചട്ടം നിലനില്‍ക്കെയാണ് ഇത്. സംഭവത്തില്‍ ജില്ല കളക്ടര്‍ അന്വേഷത്തിന് ഉത്തരവിട്ടു.