കൊളംബോ: ശ്രീലങ്കൻ സർക്കാറിലെ അഞ്ചു മന്ത്രിമാരെ ശ്രീലങ്ക ഫ്രീഡം പാർട്ടി (എസ്എൽഎഫ്പി) സസ്പെൻഡ് ചെയ്തു. റനിൽ വിക്രമസിംഗെ സർക്കാറിലെ വ്യോമയാനമന്ത്രി നിമൽ സിരിപാല ഡിസിൽവ, കൃഷിമന്ത്രി മഹിന്ദ അമരവീര എന്നിവരെയും മറ്റ് മൂന്ന് ജൂനിയർ മന്ത്രിമാരെയുമാണ് പാർട്ടി കേന്ദ്ര കമ്മിറ്റി സസ്പെൻഡ് ചെയ്തത്.
സർക്കാറിന്റെ ഭാഗമാകില്ലെന്ന കേന്ദ്രകമ്മിറ്റിയുടെ തീരുമാനം ഇവർ ലംഘിച്ചതായി വിലയിരുത്തിയാണ് നടപടി. വിശദീകരണം നൽകുന്നതുവരെ താൽക്കാലികമായി സസ്പെൻഡ് ചെയ്തതായി പാർട്ടി ജനറൽ സെക്രട്ടറി ദയാസിരി ജയശേഖര പറഞ്ഞു.
2023ലെ നിർണായക ബജറ്റിന്റെ അംഗീകാര വോട്ട് പാർലമെന്റിൽ നടക്കാനിരിക്കെയാണ് പാർട്ടി. അതേസമയം, പ്രസിഡന്റ് വിക്രമസിംഗെ മന്ത്രിസഭയിൽ നിന്ന് മന്ത്രിമാരെ പുറത്താക്കിയിട്ടില്ല.
സർക്കാറിന്റെ ഭാഗമാകില്ലെന്ന കേന്ദ്രകമ്മിറ്റിയുടെ തീരുമാനം ഇവർ ലംഘിച്ചതായി വിലയിരുത്തിയാണ് നടപടി. വിശദീകരണം നൽകുന്നതുവരെ താൽക്കാലികമായി സസ്പെൻഡ് ചെയ്തതായി പാർട്ടി ജനറൽ സെക്രട്ടറി ദയാസിരി ജയശേഖര പറഞ്ഞു.
2023ലെ നിർണായക ബജറ്റിന്റെ അംഗീകാര വോട്ട് പാർലമെന്റിൽ നടക്കാനിരിക്കെയാണ് പാർട്ടി. അതേസമയം, പ്രസിഡന്റ് വിക്രമസിംഗെ മന്ത്രിസഭയിൽ നിന്ന് മന്ത്രിമാരെ പുറത്താക്കിയിട്ടില്ല.