ദോഹ: ലോകകപ്പ് ഫുട്ബോളിൽ ഓസ്ട്രേലിയക്കെതിരായ പോരാട്ടത്തിൽ ഫ്രാൻസിന് വന്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരുടെ ജയം. ആദ്യം ഗോളടിച്ച് ഓസ്ട്രേലിയ മറ്റൊരു അട്ടിമറി സൂചന നൽകിയെങ്കിലും ഒലിവർ ജിറൂഡ് രണ്ടുതവണയും അഡ്രിയൻ റാബിയറ്റ്, കിലിയൻ എംബാപ്പെ എന്നിവർ ഓരോ തവണയും ലക്ഷ്യം കണ്ടതോടെ ഫ്രാൻസ് നിഷ്പ്രയാസം ജയം കണ്ടു.
ഒമ്പതാം മിനിറ്റിൽ ക്രെയ്ഗ് ഗുഡ്വിനാണ് ഓസീസിനായി ലക്ഷ്യം കണ്ടത്. ലീഡ് വഴങ്ങിയത് ഞെട്ടിച്ചെങ്കിലും 27-ാം മിനിറ്റിൽ ഗോൾ നേടി റാബിയറ്റ് ഫ്രാൻസിനെ കളിയിലേക്ക് തിരികെയെത്തിച്ചു. 32-ാം മിനിറ്റിൽ ജിറൂഡ് ഫ്രാൻസിന് ലീഡ് നേടി കൊടുത്തു.
രണ്ടാം പകുതിയിൽ പെട്ടെന്ന് തന്നെ രണ്ട് ഗോളുകൾ കൂടി കണ്ടെത്തി ഫ്രാൻസ് വിജയം ഉറപ്പിച്ചു.
ഒമ്പതാം മിനിറ്റിൽ ക്രെയ്ഗ് ഗുഡ്വിനാണ് ഓസീസിനായി ലക്ഷ്യം കണ്ടത്. ലീഡ് വഴങ്ങിയത് ഞെട്ടിച്ചെങ്കിലും 27-ാം മിനിറ്റിൽ ഗോൾ നേടി റാബിയറ്റ് ഫ്രാൻസിനെ കളിയിലേക്ക് തിരികെയെത്തിച്ചു. 32-ാം മിനിറ്റിൽ ജിറൂഡ് ഫ്രാൻസിന് ലീഡ് നേടി കൊടുത്തു.
രണ്ടാം പകുതിയിൽ പെട്ടെന്ന് തന്നെ രണ്ട് ഗോളുകൾ കൂടി കണ്ടെത്തി ഫ്രാൻസ് വിജയം ഉറപ്പിച്ചു.