+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗുജറാത്ത് തെരഞ്ഞെടുപ്പ്: മത്സരത്തിനൊരുങ്ങി 1,621 സ്ഥാനാർഥികൾ

അഹമ്മദാബാദ്: ഗുജറാത്തിൽ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മത്സരരംഗത്തുള്ളത് 1,621 സ്ഥാനാർഥികൾ. 182 അംഗ നിയമസഭയിലേക്ക് രണ്ടു ഘട്ടമായിട
ഗുജറാത്ത് തെരഞ്ഞെടുപ്പ്: മത്സരത്തിനൊരുങ്ങി 1,621 സ്ഥാനാർഥികൾ
അഹമ്മദാബാദ്: ഗുജറാത്തിൽ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മത്സരരംഗത്തുള്ളത് 1,621 സ്ഥാനാർഥികൾ. 182 അംഗ നിയമസഭയിലേക്ക് രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഡിസംബർ ഒന്നിന് 89 മണ്ഡലങ്ങളിലേക്കും ഡിസബംർ അഞ്ചിന് 93 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും.

ആദ്യ ഘട്ടത്തിൽ 788 സ്ഥാനാർഥികളും രണ്ടാം ഘട്ടത്തിൽ 833 സ്ഥാനാർഥികളുമാണുള്ളത്. ബിജെപി 182 സീറ്റുകളിലും മത്സരിക്കുന്നു. കോൺഗ്രസിന് 179 സ്ഥാനാർഥികളാണുള്ളത്. മൂന്നു സീറ്റ് എൻസിപിക്കു നല്കി. എന്നാൽ, ദേവ്ഗഡ് ബാരിയ സീറ്റിൽ എൻസിപിയുടെ ഒരു സ്ഥാനാർഥി പത്രിക പിൻവലിച്ചതോടെ ബിജെപിയും എഎപിയും തമ്മിൽ നേർക്കുനേർ പോരാട്ടത്തിനു കളമൊരുങ്ങി.

എഎപി 181 സീറ്റിലാണു മത്സരിക്കുന്നത്. സൂറത്ത് ഈസ്റ്റ് മണ്ഡലത്തിൽ എഎപി സ്ഥാനാർഥി പത്രിക പിൻവലിച്ചിരുന്നു.
More in Latest News :