കൊച്ചി: പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതികളെ ജയിൽ മാറ്റാൻ ഉത്തരവ്. കണ്ണൂരിൽനിന്നു വിയ്യൂർ ജയിലിലേക്ക് മാറ്റാനാണ് കൊച്ചിയിലെ സിബിഐ കോടതി ഉത്തരവിട്ടത്.
കേസിലെ മുഖ്യപ്രതിയായ സിപിഎം നേതാവ് പീതാംബരന് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ നൽകിയിരുന്നു. സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് കോടതിയിൽ ഇന്ന് മാപ്പ് എഴുതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ ജയിൽ മാറ്റാൻ ഉത്തരവിട്ടത്. കേസിൽ 24 പ്രതികളാണുള്ളത്.
ഒക്ടോബർ 19നാണ് പീതാംബരന് വിദഗ്ധ ചികിത്സ വേണമെന്ന് ജയിൽ ഡോക്ടർ നിർദേശിച്ച് റിപ്പോർട്ട് നൽകിയത്. തുടർന്ന് സിബിഐ കോടതിയുടെ അനുമതിയില്ലാതെ സെൻട്രൽ ജയിൽ മെഡിക്കൽ ബോർഡ് പീതാംബരന് 40 ദിവസത്തെ ആയുർവേദ ചികിത്സ നിർദേശിക്കുകയായിരുന്നു.
2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയത്.
കേസിലെ മുഖ്യപ്രതിയായ സിപിഎം നേതാവ് പീതാംബരന് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ നൽകിയിരുന്നു. സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് കോടതിയിൽ ഇന്ന് മാപ്പ് എഴുതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ ജയിൽ മാറ്റാൻ ഉത്തരവിട്ടത്. കേസിൽ 24 പ്രതികളാണുള്ളത്.
ഒക്ടോബർ 19നാണ് പീതാംബരന് വിദഗ്ധ ചികിത്സ വേണമെന്ന് ജയിൽ ഡോക്ടർ നിർദേശിച്ച് റിപ്പോർട്ട് നൽകിയത്. തുടർന്ന് സിബിഐ കോടതിയുടെ അനുമതിയില്ലാതെ സെൻട്രൽ ജയിൽ മെഡിക്കൽ ബോർഡ് പീതാംബരന് 40 ദിവസത്തെ ആയുർവേദ ചികിത്സ നിർദേശിക്കുകയായിരുന്നു.
2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയത്.