നേപ്പിയർ: അന്താരാഷ്ട്ര ക്രിക്കറ്റിൽ മഴ നിയമം മൂലം ടൈയിൽ അവസാനിക്കുന്ന അഞ്ചാമത് മത്സരമായി ന്യൂസിലൻഡ് - ഇന്ത്യ പരന്പരയിലെ നേപ്പിയർ ട്വന്റി-20 പോരാട്ടം. 2021-ലെ ജിബ്രർട്ടാൾ -മാൾട്ട കുഞ്ഞന്മാരുടെ പോരാട്ടത്തിന് ശേഷം ഡക്ക്വർത്ത് ലൂയിസ് നിയമത്തിലൂടെ ടൈ ആകുന്ന രണ്ടാമത് ടി-20 മത്സരം എന്ന റിക്കാർഡും ഈ പോരാട്ടം സ്വന്തമാക്കി.
കിവീസ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 9 ഓവറിൽ 75-4 എന്ന നിലയിൽ ബാറ്റിംഗ് തുടരുന്ന വേളയിലാണ് മഴ വില്ലനായി എത്തിയത്. മഴനിയമത്തിലെ "പാർ സ്കോർ' തുല്യനിലയിലായതോടെ മത്സരം ടൈ ആയി പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ മത്സരം പൂർണമായും മഴയെടുത്ത പരന്പര 1-0 എന്ന നിലയിൽ ഇന്ത്യ സ്വന്തമാക്കി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസിന് ഓപ്പണർ ഡെവൻ കോൺവെ(59) മികച്ച തുടക്കമാണ് നൽകിയത്. 33 പന്തിൽ 54 റൺസുമായി ഗ്ലെൻ ഫിലിപ്പസ് മികച്ച പിന്തുണ നൽകിയെങ്കിലും നാല് വിക്കറ്റ് വീതം നേടിയ മുഹമ്മദ് സിറാജും അർഷ്ദീപ് സിംഗും ആതിഥേയ ടീമിന്റെ മധ്യനിരയെ ചുരുട്ടിക്കെട്ടി. സിറാജ് നാലോവറിൽ 17 റൺസ് മാത്രം വഴങ്ങിയപ്പോൾ സിംഗ് 37 റൺസ് വിട്ട് നൽകി. ഹർഷൽ പട്ടേൽ ഒരു വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിൽ ഇഷാൻ കിഷൻ(10), ഋഷഭ് പന്ത്(11), സൂര്യകുമാർ യാദവ്(13) എന്നിവരെ നേരത്തെ നഷ്ടമായി ഇന്ത്യ പരുങ്ങി നിന്ന വേളയിൽ നായകൻ ഹാർദിക് പാണ്ഡ്യയാണ്(30*) ഇന്നിംഗ്സിനെ രക്ഷിച്ചത്. ടിം സൗത്തി രണ്ടും ആദം മിൽനെ, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
2003 ലോകകപ്പിലെ ദക്ഷിണാഫ്രിക്ക - ശ്രീലങ്ക പോരാട്ടം, 2013 ചാന്പ്യൻസ് ട്രോഫിയിലെ ദക്ഷിണാഫ്രിക്ക - വിൻഡീസ് മത്സരം എന്നിവ മഴനിയമത്തിൽ ടൈ ആയിരുന്നു. 2011 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പോരാട്ടവും സമാന രീതിയിലാണ് അവസാനിച്ചത്.
കിവീസ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 9 ഓവറിൽ 75-4 എന്ന നിലയിൽ ബാറ്റിംഗ് തുടരുന്ന വേളയിലാണ് മഴ വില്ലനായി എത്തിയത്. മഴനിയമത്തിലെ "പാർ സ്കോർ' തുല്യനിലയിലായതോടെ മത്സരം ടൈ ആയി പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ മത്സരം പൂർണമായും മഴയെടുത്ത പരന്പര 1-0 എന്ന നിലയിൽ ഇന്ത്യ സ്വന്തമാക്കി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസിന് ഓപ്പണർ ഡെവൻ കോൺവെ(59) മികച്ച തുടക്കമാണ് നൽകിയത്. 33 പന്തിൽ 54 റൺസുമായി ഗ്ലെൻ ഫിലിപ്പസ് മികച്ച പിന്തുണ നൽകിയെങ്കിലും നാല് വിക്കറ്റ് വീതം നേടിയ മുഹമ്മദ് സിറാജും അർഷ്ദീപ് സിംഗും ആതിഥേയ ടീമിന്റെ മധ്യനിരയെ ചുരുട്ടിക്കെട്ടി. സിറാജ് നാലോവറിൽ 17 റൺസ് മാത്രം വഴങ്ങിയപ്പോൾ സിംഗ് 37 റൺസ് വിട്ട് നൽകി. ഹർഷൽ പട്ടേൽ ഒരു വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിൽ ഇഷാൻ കിഷൻ(10), ഋഷഭ് പന്ത്(11), സൂര്യകുമാർ യാദവ്(13) എന്നിവരെ നേരത്തെ നഷ്ടമായി ഇന്ത്യ പരുങ്ങി നിന്ന വേളയിൽ നായകൻ ഹാർദിക് പാണ്ഡ്യയാണ്(30*) ഇന്നിംഗ്സിനെ രക്ഷിച്ചത്. ടിം സൗത്തി രണ്ടും ആദം മിൽനെ, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
2003 ലോകകപ്പിലെ ദക്ഷിണാഫ്രിക്ക - ശ്രീലങ്ക പോരാട്ടം, 2013 ചാന്പ്യൻസ് ട്രോഫിയിലെ ദക്ഷിണാഫ്രിക്ക - വിൻഡീസ് മത്സരം എന്നിവ മഴനിയമത്തിൽ ടൈ ആയിരുന്നു. 2011 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പോരാട്ടവും സമാന രീതിയിലാണ് അവസാനിച്ചത്.