ന്യൂഡല്‍ഹി: യുക്രെയിനില്‍നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് യുദ്ധ ഇരകളുടെ പദവി നല്കുന്നതില് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി. നവംബര്‍ 29നകം ഇത് സംബന്ധിച്ച സത്യവാംഗ്മൂലം നല്‍കാനാണ് കോടതി നിര്‍ദേശം.
യുക്രെയിനില്‍നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് നടപടി. ഇവർക്ക് ജനീവ കണ്വണ്ഷന് ഉടമ്പടിപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
യുദ്ധസമയത്ത് യുക്രെയിനിലുണ്ടായിരുന്ന വിദ്യാര്‍ഥികളാണ് നാട്ടിലേക്ക് മടങ്ങിയത്. ഇവര്‍ക്ക് യുദ്ധ ഇരകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നല്കാന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു.
യുദ്ധ ഇരകളുടെ പദവി ലഭിച്ചാല്‍ പഠനം പാതിവഴിയില്‍ നിര്‍ത്തി തിരികെയെത്തിയ വിദ്യാര്‍ഥികള്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോയി പഠനം പൂര്‍ത്തിയാക്കാന്‍ ഇത് സഹായകമാകുമെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു.
യുക്രെയിനില്‍നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് നടപടി. ഇവർക്ക് ജനീവ കണ്വണ്ഷന് ഉടമ്പടിപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
യുദ്ധസമയത്ത് യുക്രെയിനിലുണ്ടായിരുന്ന വിദ്യാര്‍ഥികളാണ് നാട്ടിലേക്ക് മടങ്ങിയത്. ഇവര്‍ക്ക് യുദ്ധ ഇരകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നല്കാന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു.
യുദ്ധ ഇരകളുടെ പദവി ലഭിച്ചാല്‍ പഠനം പാതിവഴിയില്‍ നിര്‍ത്തി തിരികെയെത്തിയ വിദ്യാര്‍ഥികള്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോയി പഠനം പൂര്‍ത്തിയാക്കാന്‍ ഇത് സഹായകമാകുമെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു.