തിരുവനന്തപുരം: സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റുന്നതിനുള്ള ബിൽ തയ്യാറാക്കാനുള്ള നടപടികൾ നിയമവകുപ്പ് ആരംഭിച്ചു.
അടുത്ത ആഴ്ചയോടെ ബിൽ തയാറാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഡിസംബർ ആദ്യ ആഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
സർവകലാശാലകളുടെ തനത് ഫണ്ടിൽ നിന്നായിരിക്കും ചെലവ് കണ്ടെത്തുക. ഒരു ബിൽ അവതരിപ്പിക്കുന്പോൾ സർക്കാരിന് അധിക സാന്പത്തിക ബാധ്യത വരുന്നുണ്ടെങ്കിൽ ബിൽ അവതരണത്തിനു മുന്പ് ഗവർണറുടെ അനുമതി വാങ്ങേണ്ടതുണ്ടെന്ന കടന്പ മറികടക്കാനാണ് ചെലവ് സർവകലാശാലകളുടെ തനത് ഫണ്ടിൽ നിന്ന് വിനിയോഗിക്കുന്നത്.
എല്ലാ ആർട്സ് ആൻഡ് സയൻസ് സർവകലാശാലകൾക്ക് ഒരു ചാൻസലറും ആരോഗ്യ, ഫിഷറീസ്, സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകൾക്ക് പ്രത്യേക ചാൻസലറും ആയിരിക്കും.
അടുത്ത ആഴ്ചയോടെ ബിൽ തയാറാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഡിസംബർ ആദ്യ ആഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
സർവകലാശാലകളുടെ തനത് ഫണ്ടിൽ നിന്നായിരിക്കും ചെലവ് കണ്ടെത്തുക. ഒരു ബിൽ അവതരിപ്പിക്കുന്പോൾ സർക്കാരിന് അധിക സാന്പത്തിക ബാധ്യത വരുന്നുണ്ടെങ്കിൽ ബിൽ അവതരണത്തിനു മുന്പ് ഗവർണറുടെ അനുമതി വാങ്ങേണ്ടതുണ്ടെന്ന കടന്പ മറികടക്കാനാണ് ചെലവ് സർവകലാശാലകളുടെ തനത് ഫണ്ടിൽ നിന്ന് വിനിയോഗിക്കുന്നത്.
എല്ലാ ആർട്സ് ആൻഡ് സയൻസ് സർവകലാശാലകൾക്ക് ഒരു ചാൻസലറും ആരോഗ്യ, ഫിഷറീസ്, സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകൾക്ക് പ്രത്യേക ചാൻസലറും ആയിരിക്കും.