ലക്നോ: ഉത്തർ പ്രദേശിൽ വൈദ്യുതി കണക്ഷനില്ലാത്ത ഗ്രാമങ്ങളിലെ "ഉപയോക്താക്കൾ'ക്ക് 60,000 രൂപയുടെ ബിൽ നൽകി സർക്കാർ. വടക്ക് പടിഞ്ഞാറൻ യുപിയിലെ ശാമ്ലി ജില്ലയിലാണ് സംഭവം.
ജിൻജാന മേഖലയിൽ ബവാരിയ ഗോത്രവർഗക്കാർ വസിക്കുന്ന ഗ്രാമങ്ങളിലെ വൈദ്യുതിയില്ലാത്ത വീടുകളിലാണ് വൻ തുകയ്ക്കുള്ള ബിൽ എത്തിയത്. 2012-ൽ സൗജന്യ കണക്ഷൻ ലഭിക്കുമെന്ന വാഗ്ദാനത്തിൽ സ്ഥാപിച്ച മീറ്റർ യൂണിറ്റുകൾ മാത്രമാണ് ഗ്രാമവാസികൾക്ക് വൈദ്യുതിയുമായുള്ള ബന്ധം.
ഖോഖ്സ, ഡുഡ്ലി, ദേര ഭഗീരനാഥ്, അലാവുദീൻപൂർ തുടങ്ങി വൈദ്യുതി ലൈനുകൾ കേട്ടുകേൾവി മാത്രമായ ഗ്രാമങ്ങളിലെ ആളുകൾക്കാണ് 30,000 മുതൽ 60,000 രൂപ വരെ രേഖപ്പെടുത്തിയ ബില്ലുകൾ കഴിഞ്ഞ ആഴ്ച്ചകളിൽ ലഭിച്ചത്. ആർഡിഒ, പശ്ചിമാഞ്ചൽ വൈദ്യുതി ബോർഡ് ഓഫീസുകളിൽ ഗ്രാമവാസികൾ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.
ജിൻജാന മേഖലയിൽ ബവാരിയ ഗോത്രവർഗക്കാർ വസിക്കുന്ന ഗ്രാമങ്ങളിലെ വൈദ്യുതിയില്ലാത്ത വീടുകളിലാണ് വൻ തുകയ്ക്കുള്ള ബിൽ എത്തിയത്. 2012-ൽ സൗജന്യ കണക്ഷൻ ലഭിക്കുമെന്ന വാഗ്ദാനത്തിൽ സ്ഥാപിച്ച മീറ്റർ യൂണിറ്റുകൾ മാത്രമാണ് ഗ്രാമവാസികൾക്ക് വൈദ്യുതിയുമായുള്ള ബന്ധം.
ഖോഖ്സ, ഡുഡ്ലി, ദേര ഭഗീരനാഥ്, അലാവുദീൻപൂർ തുടങ്ങി വൈദ്യുതി ലൈനുകൾ കേട്ടുകേൾവി മാത്രമായ ഗ്രാമങ്ങളിലെ ആളുകൾക്കാണ് 30,000 മുതൽ 60,000 രൂപ വരെ രേഖപ്പെടുത്തിയ ബില്ലുകൾ കഴിഞ്ഞ ആഴ്ച്ചകളിൽ ലഭിച്ചത്. ആർഡിഒ, പശ്ചിമാഞ്ചൽ വൈദ്യുതി ബോർഡ് ഓഫീസുകളിൽ ഗ്രാമവാസികൾ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.