മംഗളൂരു: ഓട്ടോറിക്ഷ സ്ഫോടനക്കേസിലെ പ്രതി ഷാരിഖ് അഞ്ചു ദിവസം ആലുവയില്‍ താമസിച്ചതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നടത്തുന്ന അന്വേഷണത്തിലാണ് കണ്ടെത്തല്‍.
സെപ്റ്റംബര്‍ 13 മുതല്‍ 18 വരെ ഇയാള്‍ ആലുവയിലെ ലോഡ്ജില്‍ താമസിച്ചു. ലോഡ്ജില്‍ ദിവസങ്ങളോളം തങ്ങാനുള്ള കാരണം എന്താണെന്ന് പോലീസ് അന്വേഷിക്കും. ഈ ദിവസങ്ങളിൽ ഇയാള്‍ ഓണ്‍ലൈനായി വാങ്ങിയ സാധനങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തും.
സ്ഫോടനത്തിനുള്ള സാമഗ്രികള്‍ ഓണ്‍ലൈനായി വാങ്ങിയ ശേഷം ഇയാള്‍ സ്ഫോടവസ്തു നിർമിക്കുകയായിരുന്നെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. ഫേസ് വാഷും വണ്ണം കുറയ്ക്കുന്നതിനുള്ള ടമ്മി ട്രിമ്മറും മാത്രമാണ് ആലുവയില്‍വച്ച് ഇയാള്‍ വാങ്ങിയത്.
വണ്ണം കുറയ്ക്കാനുള്ള ഉപകരണം ഷാരിഖിന് വാങ്ങേണ്ട കാര്യമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സംഭവത്തില്‍ ലോഡ്ജ് ഉടമയെ ചോദ്യം ചെയ്തു വരികയാണ്.
മംഗളൂരൂവില്‍ വച്ച് ശനിയാഴ്ച വൈകുന്നേരം ഷാരിഖ് ഓട്ടോയില്‍ പോകുന്നതിനിടെ അബദ്ധവശാല്‍ സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. മംഗളൂരു ബസ് സ്റ്റാന്‍ഡില്‍ വലിയ സ്ഫോടനത്തിനായിരുന്നു പദ്ധതിയെന്ന് കര്‍ണാടക പോലീസ് വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബര്‍ 13 മുതല്‍ 18 വരെ ഇയാള്‍ ആലുവയിലെ ലോഡ്ജില്‍ താമസിച്ചു. ലോഡ്ജില്‍ ദിവസങ്ങളോളം തങ്ങാനുള്ള കാരണം എന്താണെന്ന് പോലീസ് അന്വേഷിക്കും. ഈ ദിവസങ്ങളിൽ ഇയാള്‍ ഓണ്‍ലൈനായി വാങ്ങിയ സാധനങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തും.
സ്ഫോടനത്തിനുള്ള സാമഗ്രികള്‍ ഓണ്‍ലൈനായി വാങ്ങിയ ശേഷം ഇയാള്‍ സ്ഫോടവസ്തു നിർമിക്കുകയായിരുന്നെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. ഫേസ് വാഷും വണ്ണം കുറയ്ക്കുന്നതിനുള്ള ടമ്മി ട്രിമ്മറും മാത്രമാണ് ആലുവയില്‍വച്ച് ഇയാള്‍ വാങ്ങിയത്.
വണ്ണം കുറയ്ക്കാനുള്ള ഉപകരണം ഷാരിഖിന് വാങ്ങേണ്ട കാര്യമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സംഭവത്തില്‍ ലോഡ്ജ് ഉടമയെ ചോദ്യം ചെയ്തു വരികയാണ്.
മംഗളൂരൂവില്‍ വച്ച് ശനിയാഴ്ച വൈകുന്നേരം ഷാരിഖ് ഓട്ടോയില്‍ പോകുന്നതിനിടെ അബദ്ധവശാല്‍ സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. മംഗളൂരു ബസ് സ്റ്റാന്‍ഡില്‍ വലിയ സ്ഫോടനത്തിനായിരുന്നു പദ്ധതിയെന്ന് കര്‍ണാടക പോലീസ് വ്യക്തമാക്കിയിരുന്നു.