ന്യൂഡൽഹി: ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിനിന് തിഹാർ ജയിലില്‍ ചികിത്സ നല്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിഹാര്‍ ജയിലില്‍ വച്ച് മന്ത്രിക്ക് തിരുമ്മുചികിത്സ നല്‍കിയത് പോക്സോ കേസ് പ്രതിയെന്ന് കണ്ടെത്തി.
റിങ്കുവെന്നാണ് ഇയാളുടെ പേര്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് റിങ്കു. ഇയാള്‍ ഫിസിയോതെറാപ്പിസ്റ്റ് അല്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഈ വെളിപ്പെടുത്തലിനോട് ആം ആദ്മി പാര്‍ട്ടി നേതൃത്വം ഇതുവരെയും പ്രതികരിച്ചിട്ടില്ല.
സത്യേന്ദർ ജെയിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന ബിജെപിയുടെ ആരോപണങ്ങളെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നിഷേധിച്ചിരുന്നു. മന്ത്രിക്ക് അസുഖമുണ്ടെന്നും അതിനാലാണ് ചികിത്സ നൽകിയതെന്നുമായിരുന്നു കേജരിവാളിന്റെ വിശദീകരണം.
റിങ്കുവെന്നാണ് ഇയാളുടെ പേര്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് റിങ്കു. ഇയാള്‍ ഫിസിയോതെറാപ്പിസ്റ്റ് അല്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഈ വെളിപ്പെടുത്തലിനോട് ആം ആദ്മി പാര്‍ട്ടി നേതൃത്വം ഇതുവരെയും പ്രതികരിച്ചിട്ടില്ല.
സത്യേന്ദർ ജെയിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന ബിജെപിയുടെ ആരോപണങ്ങളെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നിഷേധിച്ചിരുന്നു. മന്ത്രിക്ക് അസുഖമുണ്ടെന്നും അതിനാലാണ് ചികിത്സ നൽകിയതെന്നുമായിരുന്നു കേജരിവാളിന്റെ വിശദീകരണം.