ശ്രീനഗർ: ജമ്മു കാഷ്മീരിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച ഭീകരനെ ബിഎസ്എഫ് വെടിവച്ച് കൊലപ്പെടുത്തി. ആർണിയ മേഖലയിലെ ഇന്ത്യ - പാക് അതിർത്തി കടക്കാൻ ശ്രമിച്ചയാളെ തിങ്കളാഴ്ച രാത്രിയാണ് സൈന്യം വെടിവച്ച് വീഴ്ത്തിയത്. സമീപ ജില്ലയായ സാംബയിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച മറ്റൊരു ഭീകരനെ അധികൃതർ കസ്റ്റഡിയിലെടുത്തു.
തുടർച്ചയായി നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതിനാലാണ് ആർണിയ അതിർത്തി വഴിയെത്തിയ ഭീകരന് നേരെ വെടിയുതിർത്തതെന്ന് സൈന്യം അറിയിച്ചു. സാംബയിൽ നിന്ന് പിടിയിലായ ഭീകരന്റെ പക്കൽ നിന്ന് സംശയകരമായി യാതൊന്നും കണ്ടെത്തിയില്ലെന്നും ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും അധികൃതർ പറഞ്ഞു.
തുടർച്ചയായി നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതിനാലാണ് ആർണിയ അതിർത്തി വഴിയെത്തിയ ഭീകരന് നേരെ വെടിയുതിർത്തതെന്ന് സൈന്യം അറിയിച്ചു. സാംബയിൽ നിന്ന് പിടിയിലായ ഭീകരന്റെ പക്കൽ നിന്ന് സംശയകരമായി യാതൊന്നും കണ്ടെത്തിയില്ലെന്നും ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും അധികൃതർ പറഞ്ഞു.