ദോഹ: മരുഭൂവിലെ പച്ചപ്പുൽത്തട്ടിൽ ഓറഞ്ച് വസന്തം. ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് നെതർലൻഡ്സ് പരാജയപ്പെടുത്തി.
കളിതീരാൻ അഞ്ച് മിനിറ്റ് ശേഷിക്കുംവരെ ഗോൾ രഹിതമായിരുന്ന കളി നെതർലൻഡ്സ് പിടിച്ചെടുക്കുകയായിരുന്നു. കോഡി ഗാപ്കോ 84 ാം മിനിറ്റിലും ഡാവി ക്ലാസൻ ഇഞ്ചുറി ടൈമിലും ഡച്ച് ടീമിനായി വലകുലുക്കി.
കളിയിൽ രണ്ട് തവണയാണ് ഡച്ചുകാർ ഓൺടാർഗറ്റിലേക്ക് പന്ത് പായിച്ചത്. രണ്ട് തവണയും ലക്ഷ്യം കണ്ടു. എന്നാൽ ഗോളെന്നുറച്ച നാല് ഷോട്ടുകൾ സെനഗൽ എതിർപോസ്റ്റിലേക്ക് തൊടുത്തെങ്കിലും ഓറഞ്ച് ഗോൾ കീപ്പർ സൂപ്പർ സേവുമായി ആഫ്രിക്കൻ സിംഹങ്ങളെ തടഞ്ഞു.
ഇതോടെ തോൽവിയറിയാതെ തുടർച്ചയായ 16 ാം മത്സരമാണ് ലൂയിസ് വാൻ ഗാളിന്റെ കുട്ടികൾ പൂർത്തിയാക്കിയിരിക്കുന്നത്.
കളിതീരാൻ അഞ്ച് മിനിറ്റ് ശേഷിക്കുംവരെ ഗോൾ രഹിതമായിരുന്ന കളി നെതർലൻഡ്സ് പിടിച്ചെടുക്കുകയായിരുന്നു. കോഡി ഗാപ്കോ 84 ാം മിനിറ്റിലും ഡാവി ക്ലാസൻ ഇഞ്ചുറി ടൈമിലും ഡച്ച് ടീമിനായി വലകുലുക്കി.
കളിയിൽ രണ്ട് തവണയാണ് ഡച്ചുകാർ ഓൺടാർഗറ്റിലേക്ക് പന്ത് പായിച്ചത്. രണ്ട് തവണയും ലക്ഷ്യം കണ്ടു. എന്നാൽ ഗോളെന്നുറച്ച നാല് ഷോട്ടുകൾ സെനഗൽ എതിർപോസ്റ്റിലേക്ക് തൊടുത്തെങ്കിലും ഓറഞ്ച് ഗോൾ കീപ്പർ സൂപ്പർ സേവുമായി ആഫ്രിക്കൻ സിംഹങ്ങളെ തടഞ്ഞു.
ഇതോടെ തോൽവിയറിയാതെ തുടർച്ചയായ 16 ാം മത്സരമാണ് ലൂയിസ് വാൻ ഗാളിന്റെ കുട്ടികൾ പൂർത്തിയാക്കിയിരിക്കുന്നത്.