ദോഹ: സ്വാതന്ത്ര്യത്തിനായി സ്വന്തം രാജ്യത്ത് സ്ത്രീകൾ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാൻ ഫുട്ബോൾ ടീമംഗങ്ങൾ. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ടുമായുള്ള മത്സരത്തിന് മുന്നോടിയായി ടീമുകൾ ലൈനപ് ചെയ്തശേഷം ലൗഡ് സ്പീക്കറിൽ ദേശീയഗാനം മുഴങ്ങിയെങ്കിലും ഇറാൻ ടീമിലെ 11 പേരും ദേശീയഗാനം ആലപിക്കാൻ കൂട്ടാക്കിയില്ല.
രാജ്യത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് പിന്തുണയേകി ദേശീയഗാനം ആലപിക്കാതിരിക്കണോ വേണ്ടയോയെന്ന് ടീം കൂട്ടായ തീരുമാനമെടുക്കുമെന്ന് മത്സരത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ ക്യാപ്റ്റൻ ആലിറേസ ജഹാൻബാക്ഷ് പറഞ്ഞിരുന്നു.
മുഖംമറച്ചുള്ള ഹിജാബ് ധരിക്കാഞ്ഞതിനെത്തുടർന്ന് അറസ്റ്റിലായി കഴിഞ്ഞ സെപ്റ്റംബർ 16ന് മഹ്സ ആമിനി എന്ന 22കാരി പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭം ഓരോദിവസവും ശക്തിപ്പെട്ടുവരികയാണ്. സ്വന്തം ടീമിന്റെ മത്സരം കാണാനെത്തിയ ആരാധകരും സ്റ്റേഡിയത്തിനുള്ളിലും പുറത്തും പ്രതിഷേധം പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു.
"വിമൻ, ലൈഫ്, ഫ്രീഡം' എന്നെഴുതിയ വൻ ബാനറുമായാണ് ആരാധകർ സ്റ്റേഡിയത്തിൽ പ്രതിഷേധം പരസ്യമാക്കിയത്. സ്റ്റേഡിയത്തിനു പുറത്ത് "ഫ്രീ ഇറാൻ', "റൈസ് വിത്ത് ദ വിമൻ ഓഫ് ഇറാൻ' എന്നിങ്ങനെ എഴുതിയ ടീഷർട്ടുകളും ധരിച്ച് പ്രതിഷേധിക്കുന്ന ആരാധകരെയും കാണാനായി.
രാജ്യത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് പിന്തുണയേകി ദേശീയഗാനം ആലപിക്കാതിരിക്കണോ വേണ്ടയോയെന്ന് ടീം കൂട്ടായ തീരുമാനമെടുക്കുമെന്ന് മത്സരത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ ക്യാപ്റ്റൻ ആലിറേസ ജഹാൻബാക്ഷ് പറഞ്ഞിരുന്നു.
മുഖംമറച്ചുള്ള ഹിജാബ് ധരിക്കാഞ്ഞതിനെത്തുടർന്ന് അറസ്റ്റിലായി കഴിഞ്ഞ സെപ്റ്റംബർ 16ന് മഹ്സ ആമിനി എന്ന 22കാരി പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭം ഓരോദിവസവും ശക്തിപ്പെട്ടുവരികയാണ്. സ്വന്തം ടീമിന്റെ മത്സരം കാണാനെത്തിയ ആരാധകരും സ്റ്റേഡിയത്തിനുള്ളിലും പുറത്തും പ്രതിഷേധം പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു.
"വിമൻ, ലൈഫ്, ഫ്രീഡം' എന്നെഴുതിയ വൻ ബാനറുമായാണ് ആരാധകർ സ്റ്റേഡിയത്തിൽ പ്രതിഷേധം പരസ്യമാക്കിയത്. സ്റ്റേഡിയത്തിനു പുറത്ത് "ഫ്രീ ഇറാൻ', "റൈസ് വിത്ത് ദ വിമൻ ഓഫ് ഇറാൻ' എന്നിങ്ങനെ എഴുതിയ ടീഷർട്ടുകളും ധരിച്ച് പ്രതിഷേധിക്കുന്ന ആരാധകരെയും കാണാനായി.