ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുരയിൽ അന്യജാതിക്കാരനെ വിവാഹം ചെയ്ത മകളെ പിതാവ് വെടിവച്ച് കൊന്ന് സ്യൂട്ട്കേസിലാക്കി വഴിയിൽ തള്ളി. ബദർപുർ സ്വദേശി ആയുഷി ചൗധരിയാണ് (22) കൊല്ലപ്പെട്ടത്.
സംഭവത്തിൽ ആയുഷിയുടെ പിതാവ് നിതേഷ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച മഥുരയിൽ യമുന എക്സ്പ്രസ് വേയിലെ സർവീസ് റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ചുവന്ന സ്യൂട്ട്കേസിലായിരുന്നു മൃതദേഹം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. മകളെ കൊലപ്പെടുത്തിയ ശേഷം നിതേഷ് യാദവ് മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സ്യൂട്ട്കേസിലാക്കി വഴിയരികിൽ തള്ളുകയായിരുന്നു.
മകൾ അന്യജാതിക്കാരനെ വിവാഹം ചെയ്തതിൽ കുപിതനായ നിതേഷ് യാദവ് മകളെ വെടിവച്ച് കൊല്ലുകയായിരുന്നു. അവൾ പലപ്പോഴും രാത്രി വൈകി എത്തുന്നതിലും അയാൾക്ക് എതിർപ്പുണ്ടായിരുന്നു. ആയുഷി ഡൽഹിയിൽ ബിസിഎ വിദ്യാർഥിയായിരുന്നു.
വീട്ടുകാരോട് പറയാതെയാണ് ആയുഷി മറ്റൊരു ജാതിയിൽപ്പെട്ട ഛത്രപാൽ എന്നയാളെ വിവാഹം കഴിച്ചത്. ഇക്കാര്യം സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ലൈസൻസുള്ള തോക്ക് ഉപയോഗിച്ചായിരുന്നു ആയുഷിയെ നിതേഷ് യാദവ് വെടിവച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച മഥുരയിലെ യമുന എക്സ്പ്രസ് വേക്ക് സമീപം ചുവന്ന വലിയ സ്യൂട്ട്കേസിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ ആയുഷിയുടെ മൃതദേഹം കണ്ടെത്തി. മുഖത്തും തലയിലും രക്തം പുരണ്ടിരുന്നു. ശരീരമാസകലം മുറിവുകളുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.
തൊഴിലാളികളാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. അവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ ബലൂനി സ്വദേശിയായ നിതേഷ് യാദവിന്റെ കുടുംബം അദ്ദേഹത്തിന് ജോലി ലഭിച്ചതിനെ തുടർന്ന് രാജ്യതലസ്ഥാനത്തേക്ക് മാറുകയായിരുന്നു.
സംഭവത്തിൽ ആയുഷിയുടെ പിതാവ് നിതേഷ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച മഥുരയിൽ യമുന എക്സ്പ്രസ് വേയിലെ സർവീസ് റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ചുവന്ന സ്യൂട്ട്കേസിലായിരുന്നു മൃതദേഹം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. മകളെ കൊലപ്പെടുത്തിയ ശേഷം നിതേഷ് യാദവ് മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സ്യൂട്ട്കേസിലാക്കി വഴിയരികിൽ തള്ളുകയായിരുന്നു.
മകൾ അന്യജാതിക്കാരനെ വിവാഹം ചെയ്തതിൽ കുപിതനായ നിതേഷ് യാദവ് മകളെ വെടിവച്ച് കൊല്ലുകയായിരുന്നു. അവൾ പലപ്പോഴും രാത്രി വൈകി എത്തുന്നതിലും അയാൾക്ക് എതിർപ്പുണ്ടായിരുന്നു. ആയുഷി ഡൽഹിയിൽ ബിസിഎ വിദ്യാർഥിയായിരുന്നു.
വീട്ടുകാരോട് പറയാതെയാണ് ആയുഷി മറ്റൊരു ജാതിയിൽപ്പെട്ട ഛത്രപാൽ എന്നയാളെ വിവാഹം കഴിച്ചത്. ഇക്കാര്യം സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ലൈസൻസുള്ള തോക്ക് ഉപയോഗിച്ചായിരുന്നു ആയുഷിയെ നിതേഷ് യാദവ് വെടിവച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച മഥുരയിലെ യമുന എക്സ്പ്രസ് വേക്ക് സമീപം ചുവന്ന വലിയ സ്യൂട്ട്കേസിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ ആയുഷിയുടെ മൃതദേഹം കണ്ടെത്തി. മുഖത്തും തലയിലും രക്തം പുരണ്ടിരുന്നു. ശരീരമാസകലം മുറിവുകളുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.
തൊഴിലാളികളാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. അവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ ബലൂനി സ്വദേശിയായ നിതേഷ് യാദവിന്റെ കുടുംബം അദ്ദേഹത്തിന് ജോലി ലഭിച്ചതിനെ തുടർന്ന് രാജ്യതലസ്ഥാനത്തേക്ക് മാറുകയായിരുന്നു.