തിരുവനന്തപുരം: ശശി തരൂരിന്‍റെ മലബാർ പര്യടനം സംബന്ധിച്ച വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർട്ടിക്ക് ഒരു സംവിധാനമുണ്ട്. എല്ലാവരും കയറി അഭിപ്രായം പറയേണ്ടതില്ല. അത് ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ്. തരൂർ വിഷയത്തിൽ കെപിസിസി അധ്യക്ഷൻ മറുപടി പറയുമെന്നും സതീശൻ വ്യക്തമാക്കി.
തരൂരിന്‍റെ വിലക്കിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രിക്കുപ്പായം തയ്ച്ചു വച്ചവരാണ് ഇതിന് പിന്നിലെന്നുമുള്ള കെ. മുരളീധരൻ എംപിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സതീശന്‍റെ പ്രതികരണമുണ്ടായത്. തരൂരിന്‍റെ മലബാർ പര്യടനം വിഭാഗീയ പ്രവർത്തനമല്ല. സംഘപരിവാറിന് എതിരെയുള്ള പോരാട്ടമാണിതെന്നും മുരളീധരൻ പറഞ്ഞിരുന്നു.
തരൂരിന്‍റെ വിലക്കിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രിക്കുപ്പായം തയ്ച്ചു വച്ചവരാണ് ഇതിന് പിന്നിലെന്നുമുള്ള കെ. മുരളീധരൻ എംപിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സതീശന്‍റെ പ്രതികരണമുണ്ടായത്. തരൂരിന്‍റെ മലബാർ പര്യടനം വിഭാഗീയ പ്രവർത്തനമല്ല. സംഘപരിവാറിന് എതിരെയുള്ള പോരാട്ടമാണിതെന്നും മുരളീധരൻ പറഞ്ഞിരുന്നു.