കാഞ്ഞങ്ങാട്: കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ ആരോപണത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന സി.കെ.ശ്രീധരൻ. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎമ്മുമായി ഒത്തുകളി നടത്തിയതുമൂലമാണ് പി.മോഹനന് അടക്കമുള്ളവര്‍ കേസില്‍നിന്നും രക്ഷപ്പെട്ടതെന്ന സുധാകരന്റെ പ്രസ്താവനയ്ക്കെതിരെയാണ് നിയമനടപടി സ്വീകരിക്കുന്നതെന്ന് ശ്രീധരൻ പറഞ്ഞു.
വിധിപ്രസ്താവം കഴിഞ്ഞ കേസിലെ നടപടികളെ വിമര്‍ശിച്ചതിന് കോടതിയലക്ഷ്യ കേസും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ടി.പി.കേസില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്നു സി.കെ.ശ്രീധരൻ. കേസില്‍ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ ശിക്ഷിക്കപ്പെടുന്നതിലോ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തുന്നതിനോ ശ്രീധരന് താത്പര്യം കാണിച്ചില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷൻ ആരോപിച്ചത്.
കഴിഞ്ഞ ദിവസം ചിറ്റാരിക്കാലിൽ നടന്ന പൊതുയോഗത്തിലാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ എംഎല്‍എ അടക്കമുള്ള ആര്‍എംപി നേതാക്കളുടെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. സുധാകരന്റെ ആരോപണം ആര്‍എംപിയും ഏറ്റുപിടിച്ചാല്‍ ടി.പി.കേസില്‍ പുതിയ നിയമയുദ്ധത്തിനും അത് വഴിതുറന്നേക്കാം.
വിധിപ്രസ്താവം കഴിഞ്ഞ കേസിലെ നടപടികളെ വിമര്‍ശിച്ചതിന് കോടതിയലക്ഷ്യ കേസും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ടി.പി.കേസില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്നു സി.കെ.ശ്രീധരൻ. കേസില്‍ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ ശിക്ഷിക്കപ്പെടുന്നതിലോ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തുന്നതിനോ ശ്രീധരന് താത്പര്യം കാണിച്ചില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷൻ ആരോപിച്ചത്.
കഴിഞ്ഞ ദിവസം ചിറ്റാരിക്കാലിൽ നടന്ന പൊതുയോഗത്തിലാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ എംഎല്‍എ അടക്കമുള്ള ആര്‍എംപി നേതാക്കളുടെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. സുധാകരന്റെ ആരോപണം ആര്‍എംപിയും ഏറ്റുപിടിച്ചാല്‍ ടി.പി.കേസില്‍ പുതിയ നിയമയുദ്ധത്തിനും അത് വഴിതുറന്നേക്കാം.