ന്യൂഡൽഹി: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് നൂറ്റിമുപ്പതിലേറെപ്പേർ കൊല്ലപ്പെട്ട സംഭവത്തിൽ ജുഡിഷൽ അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിക്കപ്പെട്ട ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും.
അഭിഭാഷകനായ വിശാൽ തിവാരി സമർപ്പിച്ച പൊതുതാത്പര്യഹർജി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റീസ് ഹിമ കോലിയും അടങ്ങുന്ന ബഞ്ചാണ് പരിഗണിക്കുക. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് ഹർജിയിൽ ആരോപിക്കുന്നു.
ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യത്തോട് കോടതി കഴിഞ്ഞദിവസം അനുകൂല പ്രതികരണമാണ് നടത്തിയത്.
അഭിഭാഷകനായ വിശാൽ തിവാരി സമർപ്പിച്ച പൊതുതാത്പര്യഹർജി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റീസ് ഹിമ കോലിയും അടങ്ങുന്ന ബഞ്ചാണ് പരിഗണിക്കുക. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് ഹർജിയിൽ ആരോപിക്കുന്നു.
ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യത്തോട് കോടതി കഴിഞ്ഞദിവസം അനുകൂല പ്രതികരണമാണ് നടത്തിയത്.