കോഴിക്കോട്: ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ന്യൂനപക്ഷ താത്പര്യങ്ങള്‍ രാജ്യത്ത് അവഗണിക്കപ്പെടുന്നതാണെന്ന് ഡോ.ശശി തരൂര്‍ എംപി. ഭരിക്കുന്ന കക്ഷിക്ക് ഒരൊറ്റ മുസ്ലിം ജനപ്രതിനിധിയും ഇല്ല എന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ "ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ന്യൂനപക്ഷത്തെ ഈ രാജ്യത്തിന് ആവശ്യമില്ലെന്ന് ബിജെപി പറയാതെ പറയുകയാണ് ഈ നടപടിയിലൂടെ ചെയ്തത്. ഇത് ഭരണഘടനയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്.
അഭയാര്‍ഥി മുസ്ലിമാണെങ്കില് പൗരത്വം നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് ഈ രാജ്യത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയായിരുന്നു. വ്യക്തിയോടുള്ള രാജ്യത്തിന്റെ പരിഗണന മതമാണ് എന്നത് നിര്‍ഭാഗ്യകരമാണ്. ഭരണഘടന എല്ലാ വ്യക്തിക്കും ഒരേ പരിഗണനയാണ് ഉറപ്പുതരുന്നതെന്നും തരൂർ പറഞ്ഞു.
ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ "ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ന്യൂനപക്ഷത്തെ ഈ രാജ്യത്തിന് ആവശ്യമില്ലെന്ന് ബിജെപി പറയാതെ പറയുകയാണ് ഈ നടപടിയിലൂടെ ചെയ്തത്. ഇത് ഭരണഘടനയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്.
അഭയാര്‍ഥി മുസ്ലിമാണെങ്കില് പൗരത്വം നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് ഈ രാജ്യത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയായിരുന്നു. വ്യക്തിയോടുള്ള രാജ്യത്തിന്റെ പരിഗണന മതമാണ് എന്നത് നിര്‍ഭാഗ്യകരമാണ്. ഭരണഘടന എല്ലാ വ്യക്തിക്കും ഒരേ പരിഗണനയാണ് ഉറപ്പുതരുന്നതെന്നും തരൂർ പറഞ്ഞു.