+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂട്ടമാനഭംഗ കേസിൽ പ്രതി: സർക്കിൾ ഇൻസ്പെക്ടർ പി. ആർ. സുനുവിന് സസ്പെൻഷൻ

കൊച്ചി: തൃക്കാക്കരയിൽ യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസിലെ പ്രതി സർക്കിൾ ഇൻസ്പെക്ടർ പി. ആർ. സുനുവിന് സസ്പെൻഷൻ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം
കൂട്ടമാനഭംഗ കേസിൽ പ്രതി: സർക്കിൾ ഇൻസ്പെക്ടർ പി. ആർ. സുനുവിന് സസ്പെൻഷൻ
കൊച്ചി: തൃക്കാക്കരയിൽ യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസിലെ പ്രതി സർക്കിൾ ഇൻസ്പെക്ടർ പി. ആർ. സുനുവിന് സസ്പെൻഷൻ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം. ആർ. അജിത് കുമാർ ആണ് സുനുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. തൃക്കാക്കര കൂട്ടമാനഭംഗം ഉൾപ്പെടെ കേസുകളിലാണ് എഡിജിപിക്ക് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ട് നൽകിയത്. സുനുവിന് സാമൂഹികവിരുദ്ധരുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇയാൾക്കെതിരെ നേരത്തെ 15 വകുപ്പ് തല അന്വേക്ഷണങ്ങൾ നടന്നിരുന്നു. ഇത് വീണ്ടും പരിശോധിക്കാൻ ആരംഭിച്ചിട്ടുണ്ട്.

നേരത്തെ സുനു അവധിയിൽ പ്രവേശിച്ചിരുന്നു. 10 ദിവസത്തേക്കാണ് അവധി എടുത്തത്. സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ എഡിജിപി എം. ആർ. അജിത് കുമാർ നിർദേശം നൽകിയിരുന്നു.

താൻ നിരപരാധിയാണെന്നും കേസിൽ പങ്കില്ലെന്നും വാദമുന്നയിച്ച സുനു, ഞായറാഴ്ച രാവിലെ ബേപ്പൂർ കോസ്റ്റൽ സ്റ്റേഷന്‍റെ ചുമതല ഏറ്റെടുത്തിരുന്നു. ഇ തേത്തുടർന്നാണ് എഡിജിപി പുതിയ നിർദേശം നൽകിയത്.

പരാതിക്കാരിയായ യുവതിയെ അറിയില്ലെന്നും സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാലാണ് ചുമതല ഏറ്റെടുത്തതെന്നും കേസിലെ മൂന്നാം പ്രതിയായ സുനു നേരത്തെ പറഞ്ഞിരുന്നു.
More in Latest News :