+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തരൂർ കേരള രാഷ്ട്രീയത്തിൽ അനിവാര്യൻ: കെ. മുരളീധരൻ

കോഴിക്കോട്: ശശി തരൂര്‍ കേരള രാഷ്ട്രീയത്തിൽ അനിവാര്യനാണെന്നും അദ്ദേഹത്തിന്‍റെ സേവനം പാര്‍ട്ടി വിനിയോഗിക്കും എന്നാണ് കരുതുന്നതെന്നും കെപിസിസി മുൻ പ്രസിഡന്‍റ്
തരൂർ കേരള രാഷ്ട്രീയത്തിൽ അനിവാര്യൻ: കെ. മുരളീധരൻ
കോഴിക്കോട്: ശശി തരൂര്‍ കേരള രാഷ്ട്രീയത്തിൽ അനിവാര്യനാണെന്നും അദ്ദേഹത്തിന്‍റെ സേവനം പാര്‍ട്ടി വിനിയോഗിക്കും എന്നാണ് കരുതുന്നതെന്നും കെപിസിസി മുൻ പ്രസിഡന്‍റ് കെ. മുരളീധരന്‍. അദ്ദേഹത്തിന്‍റെ പേരില്‍ വിവാദം ഉണ്ടാക്കേണ്ടതില്ലായിരുന്നുവെന്നും കോണ്‍ഗ്രസ് പരിപാടികളില്‍ തരൂര്‍ പങ്കെടുക്കുന്നതാണ് നല്ലതെന്നും കെ. മുരളീധരന്‍ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശശി തരൂരിന്‍റെ മലബാറിലെ പര്യടനങ്ങള്‍ക്ക് ഒരു വിലക്കുമില്ല. തരൂരിന്‍റെ എല്ലാ പരിപാടികളിലും എല്ലാ കോണ്‍ഗ്രസുക്കാര്‍ക്കും പങ്കെടുക്കാം. അതിന്‍റെ പേരില്‍ ആര്‍ക്കെതിരെയും നടപടി ഉണ്ടാവില്ലെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. 

മൂന്ന് മാസം മുമ്പ് വരെ അദ്ദേഹം പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ എന്തിനാണ് വിവാദം എന്ന് അറിയില്ല. കോണ്‍ഗ്രസിന്‍റെ അവിഭാജ്യ ഘടകമാണ് ശശി തരൂര്‍. എഐസിസി തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിനെതിരേ താന്‍ നിലപാട് എടുത്തിട്ടുണ്ട്. എന്നാല്‍, തരൂര്‍ ഇപ്പോള്‍ നേതാക്കളെ കാണുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് ചോദിച്ച കെ. മുരളീധരന്‍ അതിനെ വേറെ ഒരു കണ്ണ് കൊണ്ട് കാണേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു.
More in Latest News :