അമരാവതി: ആന്ധ്ര പ്രദേശിലെ നർസിപ്പട്ടണത്ത് ആഭരണശാലയിലുണ്ടായ തീപിടിത്തത്തിൽ പിതാവും മകനും മരിച്ചു. കൃഷ്ണ ബസാറിലെ സ്വർണവ്യാപാരി എൻ. മല്ലേശ്വര റാവു, എൻ. മൗലേഷ് എന്നിവരാണ് മരിച്ചത്. റാവുവിന്റെ ഭാര്യ സുജാത, മകൾ ജാൻവി എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.
ഞായറാഴ്ച പുലർച്ചെയാണ് റാവുവിന്റെ വീടിന് താഴത്തെ നിലയിലുള്ള ആഭരണശാലയിൽ ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്ന് പിടിച്ചത്. തീ മുകളിലേക്ക് പടർന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കുടുംബത്തെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വീടിന്റെ വാതിലുകൾ അകത്ത് നിന്ന് പൂട്ടിയിരുന്നതിനാൽ ഇതിന് സാധിച്ചില്ല.
സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന വീടിന്റെ മുകൾ നിലയിലെ വാതിലുകൾ തകർത്താണ് കുടുംബത്തെ പുറത്തെത്തിച്ചത്.
ഞായറാഴ്ച പുലർച്ചെയാണ് റാവുവിന്റെ വീടിന് താഴത്തെ നിലയിലുള്ള ആഭരണശാലയിൽ ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്ന് പിടിച്ചത്. തീ മുകളിലേക്ക് പടർന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കുടുംബത്തെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വീടിന്റെ വാതിലുകൾ അകത്ത് നിന്ന് പൂട്ടിയിരുന്നതിനാൽ ഇതിന് സാധിച്ചില്ല.
സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന വീടിന്റെ മുകൾ നിലയിലെ വാതിലുകൾ തകർത്താണ് കുടുംബത്തെ പുറത്തെത്തിച്ചത്.