തിരുവനന്തപുരം: ശശി തരൂരിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയ സംഭവത്തില്‍ തെളിയുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആര്‍എസ്എസ് അനുകൂല നിലപാടാണെന്ന് ഡിവൈഎഫ്ഐ.
എപ്പോള്‍ വേണമെങ്കിലും ബിജെപിയിലേക്ക് പോകാന്‍ തയാറായി സ്വയം വിളംബരം ചെയ്ത കെ.സുധാകരന് നയിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം സംഘപരിവാറിനെതിരെയും മതേതരത്വത്തിന് വേണ്ടിയും സംസാരിക്കുന്ന ഒരു സെമിനാര്‍ അനുവദിക്കാതിരിക്കുന്നത് അവരുടെ ബിജെപി പക്ഷപാതിത്വത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
ഗവര്‍ണറെ അനുകൂലിച്ചും കേന്ദ്ര ഏജന്‍സികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരിനെതിരെയും സമരാഭാസങ്ങള്‍ തുറന്ന് വിട്ട കോണ്‍ഗ്രസ് തന്നെയാണ് ഇന്ന് സംഘപരിവാറിനെതിരെയുള്ള സെമിനാര്‍ വിലക്കുന്നതെന്നും ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു.
ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആര്‍എസ്എസ് സെമിനാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ കൊണ്ട് കാവല്‍ നിര്‍ത്തിക്കുന്നത് ഇനിയെന്നാണെന്ന് മാത്രം നോക്കിയാല്‍ മതി. യൂത്ത് കോണ്‍ഗ്രസ് നിലപാട് മതേതര വിശ്വാസികളായ യുവ ജനതയ്ക്ക് അപമാനകരമാണ്. യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഇതിന് മറുപടി പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
എപ്പോള്‍ വേണമെങ്കിലും ബിജെപിയിലേക്ക് പോകാന്‍ തയാറായി സ്വയം വിളംബരം ചെയ്ത കെ.സുധാകരന് നയിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം സംഘപരിവാറിനെതിരെയും മതേതരത്വത്തിന് വേണ്ടിയും സംസാരിക്കുന്ന ഒരു സെമിനാര്‍ അനുവദിക്കാതിരിക്കുന്നത് അവരുടെ ബിജെപി പക്ഷപാതിത്വത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
ഗവര്‍ണറെ അനുകൂലിച്ചും കേന്ദ്ര ഏജന്‍സികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരിനെതിരെയും സമരാഭാസങ്ങള്‍ തുറന്ന് വിട്ട കോണ്‍ഗ്രസ് തന്നെയാണ് ഇന്ന് സംഘപരിവാറിനെതിരെയുള്ള സെമിനാര്‍ വിലക്കുന്നതെന്നും ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു.
ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആര്‍എസ്എസ് സെമിനാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ കൊണ്ട് കാവല്‍ നിര്‍ത്തിക്കുന്നത് ഇനിയെന്നാണെന്ന് മാത്രം നോക്കിയാല്‍ മതി. യൂത്ത് കോണ്‍ഗ്രസ് നിലപാട് മതേതര വിശ്വാസികളായ യുവ ജനതയ്ക്ക് അപമാനകരമാണ്. യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഇതിന് മറുപടി പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.