എറണാകുളം: തൃക്കാക്കരയിൽ യുവതിയെ കൂട്ടപീഡനത്തിന് ഇരയാക്കിയ കേസിൽ അന്വേഷണം നേരിടുന്ന സർക്കിൾ ഇൻസ്പെക്ടർ പി. ആർ. സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം. ആർ. അജിത് കുമാർ നിർദേശം നൽകി.
താൻ നിരപരാധിയാണെന്നും കേസിൽ പങ്കില്ലെന്നും വാദമുന്നയിച്ച സുനു, ഞായറാഴ്ച രാവിലെ ബേപ്പൂർ കോസ്റ്റൽ സ്റ്റേഷന്റെ ചുമതല ഏറ്റെടുത്തിരുന്നു. ഇതേത്തുടർന്നാണ് എഡിജിപി പുതിയ നിർദേശം നൽകിയത്.
പരാതിക്കാരിയായ യുവതിയെ അറിയില്ലെന്നും സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാലാണ് ചുമതല ഏറ്റെടുത്തതെന്നും കേസിലെ മൂന്നാം പ്രതിയായ സുനു നേരത്തെ പറഞ്ഞിരുന്നു.
താൻ നിരപരാധിയാണെന്നും കേസിൽ പങ്കില്ലെന്നും വാദമുന്നയിച്ച സുനു, ഞായറാഴ്ച രാവിലെ ബേപ്പൂർ കോസ്റ്റൽ സ്റ്റേഷന്റെ ചുമതല ഏറ്റെടുത്തിരുന്നു. ഇതേത്തുടർന്നാണ് എഡിജിപി പുതിയ നിർദേശം നൽകിയത്.
പരാതിക്കാരിയായ യുവതിയെ അറിയില്ലെന്നും സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാലാണ് ചുമതല ഏറ്റെടുത്തതെന്നും കേസിലെ മൂന്നാം പ്രതിയായ സുനു നേരത്തെ പറഞ്ഞിരുന്നു.