തിരുവനന്തപുരം: ശശി തരൂരിന് കോൺഗ്രസിൽ അപ്രഖ്യാപിത വിലക്കെന്ന വാർത്തകളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസിൽ അങ്ങനെ ആരെയും ഒഴിവാക്കാൻ സാധിക്കില്ലെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാവുന്നതിൽ മുതിർന്ന നേതാക്കൾക്ക് ആശങ്ക ഉണ്ടോ എന്ന ചോദ്യത്തിന് 'നോ കമന്റ്സ്' എന്നായിരുന്നു സതീശന്റെ മറുപടി. സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയത് അവരോട് ചോദിക്കണമെന്നും സതീശൻ പറഞ്ഞു.
അതേസമയം, ശശി തരൂർ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹത്തിന്റെ സേവനം പാർട്ടി വിനിയോഗിക്കും എന്നാണ് കരുതുന്നതെന്നും കെ. മുരളീധരന് എംപി പറഞ്ഞു. തരൂരിന്റെ പേരിൽ വിവാദം ഉണ്ടാക്കേണ്ടതില്ലായിരുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാവുന്നതിൽ മുതിർന്ന നേതാക്കൾക്ക് ആശങ്ക ഉണ്ടോ എന്ന ചോദ്യത്തിന് 'നോ കമന്റ്സ്' എന്നായിരുന്നു സതീശന്റെ മറുപടി. സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയത് അവരോട് ചോദിക്കണമെന്നും സതീശൻ പറഞ്ഞു.
അതേസമയം, ശശി തരൂർ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹത്തിന്റെ സേവനം പാർട്ടി വിനിയോഗിക്കും എന്നാണ് കരുതുന്നതെന്നും കെ. മുരളീധരന് എംപി പറഞ്ഞു. തരൂരിന്റെ പേരിൽ വിവാദം ഉണ്ടാക്കേണ്ടതില്ലായിരുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.