മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ പ്രതി അബ്ബാസിന് മണ്ണാർക്കാട് എസ്സി എസ്ടി കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസ് തീരുന്നതുവരെ അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുത്, എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പുവയ്ക്കണം, മധു കേസിലെ സാക്ഷികളെയോ മധുവിന്റെ ബന്ധുക്കളെയോ ഭീഷണിപ്പെടുത്തരുത് എന്നിവയാണ് ഉപാധികൾ.
മധുവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രതി അബ്ബാസ് അറസ്റ്റിലായത്. ഇയാൾ ജാമ്യത്തിനായി കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസ് തെളിയിക്കപ്പെട്ടതാണെന്നു വ്യക്തമാക്കിയ കോടതി മുൻകൂർ ജാമ്യത്തിന് അർഹതയില്ലെന്ന് വിലയിരുത്തിയിരുന്നു. നേരത്തെ പാലക്കാട് സെഷൻസ് കോടതി, മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി, ഹൈക്കോടതി എന്നിവിടങ്ങളിലും ആവശ്യം നിരാകരിക്കപ്പെട്ടിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും ജാമ്യത്തിനായി മണ്ണാർക്കാട് എസ്സി എസ്ടി പ്രത്യേക കോടതിയെ സമീപിച്ച് ഹർജി നൽകി. ഈ ഹർജി പരിഗണിച്ചാണ് കോടതി ശനിയാഴ്ച അബ്ബാസിന് ഉപാധികളോടെ ജാമ്യം നൽകിയത്.
മധുവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രതി അബ്ബാസ് അറസ്റ്റിലായത്. ഇയാൾ ജാമ്യത്തിനായി കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസ് തെളിയിക്കപ്പെട്ടതാണെന്നു വ്യക്തമാക്കിയ കോടതി മുൻകൂർ ജാമ്യത്തിന് അർഹതയില്ലെന്ന് വിലയിരുത്തിയിരുന്നു. നേരത്തെ പാലക്കാട് സെഷൻസ് കോടതി, മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി, ഹൈക്കോടതി എന്നിവിടങ്ങളിലും ആവശ്യം നിരാകരിക്കപ്പെട്ടിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും ജാമ്യത്തിനായി മണ്ണാർക്കാട് എസ്സി എസ്ടി പ്രത്യേക കോടതിയെ സമീപിച്ച് ഹർജി നൽകി. ഈ ഹർജി പരിഗണിച്ചാണ് കോടതി ശനിയാഴ്ച അബ്ബാസിന് ഉപാധികളോടെ ജാമ്യം നൽകിയത്.