കൊച്ചി: സംസ്ഥാനത്തെ അനധികൃത നിയമനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നത ഗൂഢാലോചന പുറത്തുകൊണ്ടു വരാന്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. സര്‍ക്കാരിന്റെ ആവശ്യത്തിനനുസരിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്ന ക്രൈംബ്രാഞ്ച്, വിജിലന്‍സ് പോലുള്ള എജന്‍സികളുടെ അന്വേഷണം മതിയാകില്ല. അനധികൃത ബന്ധു, പാര്‍ട്ടി നിയമനങ്ങള്‍ക്ക് ഒത്താശ ചെയ്ത കണ്ണൂര്‍ വൈസ് ചാന്‍സലര്‍, തിരുവനന്തപുരം മേയര്‍ തുടങ്ങിയവര്‍ രാജിവച്ചൊഴിയണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കാനുള്ള നിയമനിര്‍മാണത്തിന്റെ ആവശ്യം എന്തെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയാറാകണം. ആറുമണി പത്രസമ്മേളനം വിളിച്ച് ഗവര്‍ണറുടെ പോരായ്മകള്‍ വ്യക്തമാക്കാന്‍ പിണറായി വിജയനെ വെല്ലുവിളിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ പോരാട്ടത്തിനു വേണ്ടി മാത്രം ഒരു കോടിരൂപ പിണറായി വിജയന് സര്‍ക്കാര്‍ ചെലവഴിച്ചെന്നും കൊച്ചിയിലെ കാനകള്‍ മൂടാന്‍ സര്‍ക്കാരിന് പണമില്ലെന്നും വി. മുരളീധരന് വിമർശിച്ചു.
ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കാനുള്ള നിയമനിര്‍മാണത്തിന്റെ ആവശ്യം എന്തെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയാറാകണം. ആറുമണി പത്രസമ്മേളനം വിളിച്ച് ഗവര്‍ണറുടെ പോരായ്മകള്‍ വ്യക്തമാക്കാന്‍ പിണറായി വിജയനെ വെല്ലുവിളിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ പോരാട്ടത്തിനു വേണ്ടി മാത്രം ഒരു കോടിരൂപ പിണറായി വിജയന് സര്‍ക്കാര്‍ ചെലവഴിച്ചെന്നും കൊച്ചിയിലെ കാനകള്‍ മൂടാന്‍ സര്‍ക്കാരിന് പണമില്ലെന്നും വി. മുരളീധരന് വിമർശിച്ചു.