തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗം സംഘര്‍ഷത്തിൽ കലാശിച്ചതിന് പിന്നാലെ പ്രതികരണവുമായി മേയര്‍ ആര്യ രാജേന്ദ്രൻ. പ്രതിപക്ഷ അംഗങ്ങൾ കുറച്ചുകൂടി മര്യാദ കാണിക്കണമെന്ന് മേയർ പറഞ്ഞു.
പ്രതിപക്ഷം എന്തിനെയാണ് ഭയക്കുന്നത്. കൗൺസിൽ യോഗം വിളിച്ച് ചേർക്കാൻ ആവശ്യപ്പെട്ടവർ യോഗത്തിൽ പങ്കെടുക്കാനുള്ള സാമാന്യ മര്യാദ കാണിക്കണം. മേയർ പങ്കെടുക്കാൻ പാടില്ലെന്ന് പറഞ്ഞത് രാഷ്ട്രീയ തന്ത്രമാണെന്നും ആര്യ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കൗൺസിൽ യോഗം പിരിച്ചുവിട്ടു. ഒരു മണിക്കൂറോളം നഗരസഭ സംഘര്‍ഷാവസ്ഥയില്‍ ആയിരുന്നു. മേയര്‍ ഗോബാക്ക് മുദ്രാവാക്യമുയര്‍ത്തിയും കരിങ്കൊടിയും ബാനറും ഉയര്‍ത്തിയുമാണ് പ്രതിഷേധം.
മേയര്‍ എത്തുന്നതിന് മുമ്പുതന്നെ കൗണ്‍സിലര്‍മാര്‍ പ്രതിഷേധം തുടങ്ങിയിരുന്നു. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇത് തടഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ കൈയാങ്കളിയുണ്ടായി. ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നല്കിയ കത്ത് പരിഗണിച്ചാണ് മേയര്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്.
പ്രതിപക്ഷം എന്തിനെയാണ് ഭയക്കുന്നത്. കൗൺസിൽ യോഗം വിളിച്ച് ചേർക്കാൻ ആവശ്യപ്പെട്ടവർ യോഗത്തിൽ പങ്കെടുക്കാനുള്ള സാമാന്യ മര്യാദ കാണിക്കണം. മേയർ പങ്കെടുക്കാൻ പാടില്ലെന്ന് പറഞ്ഞത് രാഷ്ട്രീയ തന്ത്രമാണെന്നും ആര്യ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കൗൺസിൽ യോഗം പിരിച്ചുവിട്ടു. ഒരു മണിക്കൂറോളം നഗരസഭ സംഘര്‍ഷാവസ്ഥയില്‍ ആയിരുന്നു. മേയര്‍ ഗോബാക്ക് മുദ്രാവാക്യമുയര്‍ത്തിയും കരിങ്കൊടിയും ബാനറും ഉയര്‍ത്തിയുമാണ് പ്രതിഷേധം.
മേയര്‍ എത്തുന്നതിന് മുമ്പുതന്നെ കൗണ്‍സിലര്‍മാര്‍ പ്രതിഷേധം തുടങ്ങിയിരുന്നു. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇത് തടഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ കൈയാങ്കളിയുണ്ടായി. ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നല്കിയ കത്ത് പരിഗണിച്ചാണ് മേയര്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്.