കോട്ടയം: പത്തനംതിട്ട ളാഹയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ കുട്ടി മരിച്ചു. മണികണ്ഠൻ(എട്ട്) ആണ് മരിച്ചത്. അപകടത്തിൽ മണികണ്ഠന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ബസിൽ നിന്നും ആദ്യം പുറത്തെടുത്ത മണികണ്ഠനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. കുട്ടി ചികിത്സയോട് പ്രതികരിച്ചിരുന്നില്ല.
ബസിന്റെ വലതുവശത്തെ സൈഡ് സീറ്റിലിരുന്ന കുട്ടിയുടെ തല റോഡിന്റെ സംരക്ഷണഭിത്തിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മറ്റൊരാൾ കൂടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുമാണ് 44 പേരുടെ തീർഥാടക സംഘം ശബരിമലയ്ക്ക് പുറപ്പെട്ടത്. ബസിന്റെ വലതുവശത്തിരുന്ന 19പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ പത്തനംതിട്ട താലൂക്ക് ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമാണ് ആദ്യം പ്രവേശിപ്പിച്ചത്.
സംഭവത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ റിപ്പോർട്ട് തേടി. ഭക്തർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കളക്ടർ ദിവ്യാ എസ്. അയ്യർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി.
ബസിൽ നിന്നും ആദ്യം പുറത്തെടുത്ത മണികണ്ഠനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. കുട്ടി ചികിത്സയോട് പ്രതികരിച്ചിരുന്നില്ല.
ബസിന്റെ വലതുവശത്തെ സൈഡ് സീറ്റിലിരുന്ന കുട്ടിയുടെ തല റോഡിന്റെ സംരക്ഷണഭിത്തിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മറ്റൊരാൾ കൂടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുമാണ് 44 പേരുടെ തീർഥാടക സംഘം ശബരിമലയ്ക്ക് പുറപ്പെട്ടത്. ബസിന്റെ വലതുവശത്തിരുന്ന 19പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ പത്തനംതിട്ട താലൂക്ക് ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമാണ് ആദ്യം പ്രവേശിപ്പിച്ചത്.
സംഭവത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ റിപ്പോർട്ട് തേടി. ഭക്തർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കളക്ടർ ദിവ്യാ എസ്. അയ്യർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി.