റായ്പൂർ: കാറിനുള്ളിൽ വച്ച് യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ എൻഎസ്യുഐ നേതാവിനെ ഛത്തിസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തു. കങ്കേർ ജില്ലയിലെ നേതാവായ റുഹാബ് മേമൻ(23) ആണ് പിടിയിലായത്.
സുഹൃത്തായ യുവതിക്കൊപ്പം വ്യാഴാഴ്ച വ്യാസ്കോംഗെര വനമേഖലയിലെത്തിയ മേമൻ, ഇവരെ ഉപദ്രവിക്കാൻ ശ്രമിച്ചു. കുതറിയോടിയ യുവതി സഹായത്തിനായി സുഹൃത്തിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ഫോൺ പിടിച്ച് വാങ്ങി വലിച്ചെറിഞ്ഞ മേമൻ യുവതിയെ കാറിനുള്ളിൽ വച്ച് ക്രൂരമായ അതിക്രമത്തിന് ഇരയാക്കി.
യുവതിയുടെ നിലവിളി ഫോണിൽ കൂടി കേട്ട സുഹൃത്ത് നൽകിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് മേമനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഡിസംബർ അഞ്ചിന് നടക്കുന്ന ഭാനുപ്രതാപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കോൺഗ്രസ് സംഘത്തിലെ അംഗമാണ് മേമൻ. സംഭവം വിവാദമായതോടെ കോൺഗ്രസ് സർക്കാരിന് കീഴിൽ പെൺകുട്ടികൾ സുരക്ഷിതരല്ലെന്ന് ബിജെപി പ്രതികരിച്ചു.
എന്നാൽ സംഭവത്തിന് ഒരു ദിവസം മുന്പ് അച്ചടക്കലംഘനത്തിന്റെ പേരിൽ മേമനെ സംഘടനയിൽ നിന്ന് പുറത്താക്കിയതാണെന്നും പുറത്താക്കിയ ഉടൻ ഇത്തരമൊരു കേസ് വന്നത് യാദൃശ്ചികമാണെന്നും എൻഎസ്യുഐ അറിയിച്ചു.
സുഹൃത്തായ യുവതിക്കൊപ്പം വ്യാഴാഴ്ച വ്യാസ്കോംഗെര വനമേഖലയിലെത്തിയ മേമൻ, ഇവരെ ഉപദ്രവിക്കാൻ ശ്രമിച്ചു. കുതറിയോടിയ യുവതി സഹായത്തിനായി സുഹൃത്തിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ഫോൺ പിടിച്ച് വാങ്ങി വലിച്ചെറിഞ്ഞ മേമൻ യുവതിയെ കാറിനുള്ളിൽ വച്ച് ക്രൂരമായ അതിക്രമത്തിന് ഇരയാക്കി.
യുവതിയുടെ നിലവിളി ഫോണിൽ കൂടി കേട്ട സുഹൃത്ത് നൽകിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് മേമനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഡിസംബർ അഞ്ചിന് നടക്കുന്ന ഭാനുപ്രതാപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കോൺഗ്രസ് സംഘത്തിലെ അംഗമാണ് മേമൻ. സംഭവം വിവാദമായതോടെ കോൺഗ്രസ് സർക്കാരിന് കീഴിൽ പെൺകുട്ടികൾ സുരക്ഷിതരല്ലെന്ന് ബിജെപി പ്രതികരിച്ചു.
എന്നാൽ സംഭവത്തിന് ഒരു ദിവസം മുന്പ് അച്ചടക്കലംഘനത്തിന്റെ പേരിൽ മേമനെ സംഘടനയിൽ നിന്ന് പുറത്താക്കിയതാണെന്നും പുറത്താക്കിയ ഉടൻ ഇത്തരമൊരു കേസ് വന്നത് യാദൃശ്ചികമാണെന്നും എൻഎസ്യുഐ അറിയിച്ചു.