മുംബൈ: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സവർക്കർ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന (ഉദ്ധവ് താക്കറെ) മുഖ്യ വക്താവ് സഞ്ജയ് റാവത്ത് എംപി. സവർക്കറിനെതിരായ രാഹുലിന്റെ പ്രസ്താവന മഹാ വികാസ് അഘാഡി സഖ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
രാഹുലിന്റെ പരാമർശം മഹാ വികാസ് അഘാഡി സഖ്യത്തെ തകർക്കില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രസ്താവന തീർച്ചയായും സഖ്യത്തിൽ വിള്ളലുണ്ടാക്കും. ഇത് നല്ല സൂചനയല്ല - സഞ്ജയ് റാവത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് സവര്‍ക്കറെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. മഹാത്മാ ഗാന്ധി, ജവഹർ ലാൽ നെഹ്റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെ സവര്‍ക്കര്‍ ഒറ്റുകൊടുത്തുവെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. സവര്‍ക്കര്‍ എഴുതിയ കത്തിന്റെ പകര്‍പ്പ് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരാമര്‍ശം.
രാഹുലിന്റെ പരാമർശം മഹാ വികാസ് അഘാഡി സഖ്യത്തെ തകർക്കില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രസ്താവന തീർച്ചയായും സഖ്യത്തിൽ വിള്ളലുണ്ടാക്കും. ഇത് നല്ല സൂചനയല്ല - സഞ്ജയ് റാവത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് സവര്‍ക്കറെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. മഹാത്മാ ഗാന്ധി, ജവഹർ ലാൽ നെഹ്റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെ സവര്‍ക്കര്‍ ഒറ്റുകൊടുത്തുവെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. സവര്‍ക്കര്‍ എഴുതിയ കത്തിന്റെ പകര്‍പ്പ് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരാമര്‍ശം.