മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം സെലക്ടർമാരെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പുറത്താക്കി. ട്വന്റി20 ലോകകപ്പ് പരാജയത്തിനു പിന്നാലെയാണ് നടപടി.
സെലക്ടർമാരുടെ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചതായി ബിസിസിഐ വെള്ളിയാഴ്ച അറിയിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 28 ന് വൈകുന്നേരം ആറുവരെയാണ്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതൻ ശർമ മുഖ്യ സെലക്ടറായ സെലക്ഷൻ കമ്മിറ്റിയെയാണ് ബോർഡ് ഒഴിവാക്കിയത്. സുനിൽ ജോഷി (സൗത്ത് സോൺ), ഹർവീന്ദർ സിംഗ് (മധ്യമേഖല), ദേബാശിഷ് മൊഹന്തി (കിഴക്കൻ മേഖല) എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.
കഴിഞ്ഞ മാസം മുംബൈയിൽ നടന്ന ബോർഡ് യോഗത്തിനു ശേഷം പുതിയ സെലക്ഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സൂചിപ്പിച്ചിരുന്നു.
സെലക്ടർമാരുടെ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചതായി ബിസിസിഐ വെള്ളിയാഴ്ച അറിയിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 28 ന് വൈകുന്നേരം ആറുവരെയാണ്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതൻ ശർമ മുഖ്യ സെലക്ടറായ സെലക്ഷൻ കമ്മിറ്റിയെയാണ് ബോർഡ് ഒഴിവാക്കിയത്. സുനിൽ ജോഷി (സൗത്ത് സോൺ), ഹർവീന്ദർ സിംഗ് (മധ്യമേഖല), ദേബാശിഷ് മൊഹന്തി (കിഴക്കൻ മേഖല) എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.
കഴിഞ്ഞ മാസം മുംബൈയിൽ നടന്ന ബോർഡ് യോഗത്തിനു ശേഷം പുതിയ സെലക്ഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സൂചിപ്പിച്ചിരുന്നു.