കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ ബൈക്കിലെത്തിയ സംഘം വീട് കയറി ആക്രമിച്ചു. അമ്മയ്ക്കും ഗർഭിണിയായ മകൾക്കും പരിക്ക്. വ്യാഴാഴ്ച രാത്രി 10.30നാണ് സംഭവം. കാട്ടാക്കട പിഎൻഎം ആശുപത്രിക്ക് സമീപമുള്ള അനിൽകുമാറിന്‍റെ ജെ.ജെ.ഭവനിലാണ് ആക്രമണം. മൂന്നു ബൈക്കുകളിലായി വന്ന ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു.
വീട്ടമ്മ ജെസി, ഗർഭിണിയായ മകൾ നന്ദന എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിനകത്ത് കയറിയ സംഘം തടികഷ്ണം കൊണ്ടാണ് ഇവരെ ആക്രമിച്ചത്. മുതുകിലും വയറ്റിലും തലയ്ക്കും അടിയേറ്റുവെന്ന് ജെസി പറഞ്ഞു. തടയാൻ വന്ന മകൾ നന്ദനയേയും ഈ സംഘം ആക്രമിച്ചു. വീട്ടുപകരണങ്ങൾ തല്ലി തകർത്തു.
സാമ്പത്തിക പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി. പ്രതികളെ കുറിച്ച് സൂചന കിട്ടിയതായും ഇവർ ഉടൻ പിടിയിലാകുമെന്നും കാട്ടാക്കട പോലീസ് പറഞ്ഞു.
വീട്ടമ്മ ജെസി, ഗർഭിണിയായ മകൾ നന്ദന എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിനകത്ത് കയറിയ സംഘം തടികഷ്ണം കൊണ്ടാണ് ഇവരെ ആക്രമിച്ചത്. മുതുകിലും വയറ്റിലും തലയ്ക്കും അടിയേറ്റുവെന്ന് ജെസി പറഞ്ഞു. തടയാൻ വന്ന മകൾ നന്ദനയേയും ഈ സംഘം ആക്രമിച്ചു. വീട്ടുപകരണങ്ങൾ തല്ലി തകർത്തു.
സാമ്പത്തിക പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി. പ്രതികളെ കുറിച്ച് സൂചന കിട്ടിയതായും ഇവർ ഉടൻ പിടിയിലാകുമെന്നും കാട്ടാക്കട പോലീസ് പറഞ്ഞു.