തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസ് ക്രൈംബ്രാഞ്ചില്‍ നിന്നും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ്പി പി.പി.സദാനന്ദനാണ് അന്വേഷണ സംഘത്തിന്റെ ചുമതല.
കേസന്വേഷണം നടത്തിയിരുന്ന എസ്പി സദാനന്ദന് വ്യാഴാഴ്ച തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റില്‍ നിന്നും കണ്ണൂരിലേക്ക് മാറിയിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം നിന്നു പോകാതിരിക്കാനാണ് സദാനന്ദനെ തലവനാക്കി പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചത്.
കേസിന്റെ ഗതി മാറ്റിയത് പി.പി. സദാനന്ദന് അന്വേഷണം തുടങ്ങിയ ശേഷമായിരുന്നു. അതിനാല്‍ തുടര്‍ അന്വേഷണം മുടങ്ങാതിരിക്കനാണ് സദാനന്ദന് തന്നെ ചുമതല നല്കി പ്രത്യേക സംഘം രൂപികരിക്കാന്‍ ഡിജിപി ഉത്തരവിറക്കിയത്. ആശ്രമം കത്തിച്ചുവെന്നു സംശയിക്കുന്ന പ്രകാശിന്റെ ആത്മഹത്യയും സംഘം അന്വേഷിക്കും.
കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ ദിനരാജ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ആർ. ബിജു, സിഐ സുരേഷ്കുമാർ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ട്.
2018 ഒക്ടോബർ 27-ന് പുലർച്ചെ കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. കത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു.
കേസന്വേഷണം നടത്തിയിരുന്ന എസ്പി സദാനന്ദന് വ്യാഴാഴ്ച തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റില്‍ നിന്നും കണ്ണൂരിലേക്ക് മാറിയിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം നിന്നു പോകാതിരിക്കാനാണ് സദാനന്ദനെ തലവനാക്കി പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചത്.
കേസിന്റെ ഗതി മാറ്റിയത് പി.പി. സദാനന്ദന് അന്വേഷണം തുടങ്ങിയ ശേഷമായിരുന്നു. അതിനാല്‍ തുടര്‍ അന്വേഷണം മുടങ്ങാതിരിക്കനാണ് സദാനന്ദന് തന്നെ ചുമതല നല്കി പ്രത്യേക സംഘം രൂപികരിക്കാന്‍ ഡിജിപി ഉത്തരവിറക്കിയത്. ആശ്രമം കത്തിച്ചുവെന്നു സംശയിക്കുന്ന പ്രകാശിന്റെ ആത്മഹത്യയും സംഘം അന്വേഷിക്കും.
കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ ദിനരാജ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ആർ. ബിജു, സിഐ സുരേഷ്കുമാർ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ട്.
2018 ഒക്ടോബർ 27-ന് പുലർച്ചെ കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. കത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു.