കണ്ണൂര്‍: പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വെള്ളിയാഴ്ച ചേരും. തുടര്‍നടപടികളെ കുറിച്ച് ആലോചിക്കുന്നതിനായാണ് യോഗം ചേരുന്നത്. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സര്‍വകാലാശാല അപ്പീല്‍ നല്‍കില്ല.
വിഷയം സംബന്ധിച്ച് വൈസ് ചാന്‍സലര്‍ നിയമോപദേശം തേടിയുണ്ട്. ഇതിനിടയിൽ കണ്ണൂര്‍ വിസി ഇന്നു മാധ്യമങ്ങളെ കണ്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന വിധി വന്നതോടെ ഇവരെ അനുകൂലിച്ചിരുന്ന സര്‍വകലാശാലയുടെ ഇനിയുള്ള നിലപാട് സുപ്രധാനമാണ്.
കോടതി വിധി മാനിക്കുന്നുവെന്നും സര്‍വകലാശാലയാണ് തുടര്‍ നടപടി സ്വീകരിക്കേണ്ടതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു വ്യാഴാഴ്ച പ്രതികരിച്ചിരുന്നു.
വിഷയം സംബന്ധിച്ച് വൈസ് ചാന്‍സലര്‍ നിയമോപദേശം തേടിയുണ്ട്. ഇതിനിടയിൽ കണ്ണൂര്‍ വിസി ഇന്നു മാധ്യമങ്ങളെ കണ്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന വിധി വന്നതോടെ ഇവരെ അനുകൂലിച്ചിരുന്ന സര്‍വകലാശാലയുടെ ഇനിയുള്ള നിലപാട് സുപ്രധാനമാണ്.
കോടതി വിധി മാനിക്കുന്നുവെന്നും സര്‍വകലാശാലയാണ് തുടര്‍ നടപടി സ്വീകരിക്കേണ്ടതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു വ്യാഴാഴ്ച പ്രതികരിച്ചിരുന്നു.