ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മന്ത്രി സത്യേന്ദർ ജയിനിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി നിഷേധിച്ചു. കേസിലെ മറ്റു രണ്ടു പ്രതികളായ വൈഭവ് ജയിനിന്റെയും അങ്കുഷ് ജയിനിന്റെയും ജാമ്യാപേക്ഷകളും കോടതി നിരസിച്ചു.
മേയ് 30ന് അറസ്റ്റിലായ സത്യേന്ദർ ജയിൻ ജൂണിൽ നൽകിയ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. തിഹാർ ജയിലിൽ സത്യേന്ദർ ജയിനിന് വിഐപി സൗകര്യങ്ങൾ ഒരുക്കി നൽകി എന്ന ആരോപണത്തിൽ ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തിരുന്നു. വിഐപി സൗകര്യം ഒരുക്കി നൽകിയതിന്റെ സിസി ടിവി ദൃശ്യങ്ങൾ ഇഡി ഹാജാരാക്കിയതിനെ തുടർന്നായിരുന്നു നടപടി.
ജയിൽ ചട്ടങ്ങൾക്കു വിരുദ്ധമായി സത്യേന്ദർ ജയ്നിന്റെ ഭാര്യ പൂനം ജയിൻ പതിവായി സന്ദർശിക്കുന്നുണ്ടെന്നും ഇഡി കുറ്റപ്പെടുത്തുന്നു.
മേയ് 30ന് അറസ്റ്റിലായ സത്യേന്ദർ ജയിൻ ജൂണിൽ നൽകിയ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. തിഹാർ ജയിലിൽ സത്യേന്ദർ ജയിനിന് വിഐപി സൗകര്യങ്ങൾ ഒരുക്കി നൽകി എന്ന ആരോപണത്തിൽ ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തിരുന്നു. വിഐപി സൗകര്യം ഒരുക്കി നൽകിയതിന്റെ സിസി ടിവി ദൃശ്യങ്ങൾ ഇഡി ഹാജാരാക്കിയതിനെ തുടർന്നായിരുന്നു നടപടി.
ജയിൽ ചട്ടങ്ങൾക്കു വിരുദ്ധമായി സത്യേന്ദർ ജയ്നിന്റെ ഭാര്യ പൂനം ജയിൻ പതിവായി സന്ദർശിക്കുന്നുണ്ടെന്നും ഇഡി കുറ്റപ്പെടുത്തുന്നു.